District News
കല്ലടിക്കോട്: ചുവടുഭാഗം കേടുവന്ന് മറിഞ്ഞുവീഴാറായ മരം ഒഴിവാക്കിയുള്ള പാർശ്വഭിത്തിനിർമാണത്തിൽ വിദ്യാർഥികളടക്കമുള്ളവർ ഭീതിയിൽ. ഇടക്കുർശി- ശിരുവാണി റോഡിൽ പുതുക്കാട് ഇഞ്ചൻകവലയ്ക്കു സമീപമാണ് അപകടമരം ഒഴിവാക്കി ഇരുവശങ്ങളിലും കോൺക്രീറ്റ് ചെയ്യുന്നത്.
ശിരുവാണിഡാമിൽനിന്നു കോയമ്പത്തൂരിലേക്ക് കുടിവെള്ളം കൊണ്ടുപോകുന്ന കരാറിന്റെ ഭാഗമായി തമിഴ്നാട് സർക്കാർ നിർമിച്ച് പരിപാലിച്ചുപോരുന്ന റോഡാണിത്.
കേരളസർക്കാർ കൃത്യമായ കണക്കുകളോ ആവശ്യങ്ങളോ തമിഴ്നാട് സർക്കാരിനെ അറിയിക്കാതായതോടെ റോഡിലെ വാർഷിക അറ്റകുറ്റപ്പണികൾ നിലച്ചു. റോഡിനോടു ചേർന്നുള്ള വീട്ടുകാരും സ്ഥലമുടമകളും ആവശ്യപ്പെടുന്നതിനനുസരിച്ച് റോഡിന്റെ പർശ്വഭിത്തികൾ നിർമിച്ച് നൽകുകമാത്രമായി ചുരുങ്ങി. പുതുക്കാട് ഭാഗത്തുണ്ടായ ഉരുൾപൊട്ടലിൽ ഈ റോഡിന്റെ കുറേഭാഗങ്ങൾക്ക് നാശനഷ്ടങ്ങളുണ്ടായി.
ഈ ഭാഗത്ത് ഇന്റർലോക്ക് സിമന്റുകട്ടകൾ പതിപ്പിച്ച് റോഡ് പുനർനിർമിച്ചിരുന്നു. അതേഭാഗത്താണ് ഇപ്പോൾ മഴവെള്ളം ഒലിച്ചുപോകാനായി ചാലുകൾ നിർമിക്കുന്നത്. ഉണങ്ങിവീഴാറായ മരങ്ങളെല്ലാം ഒഴിവാക്കിയാണ് ഈ ചാലുകൾ നിർമി ക്കുന്നത്.
ശക്തമായ മഴയോ കാറ്റോ വന്നാൽ ഈ മരങ്ങൾ കടപുഴകിവീഴാവുന്ന നിലയിലാണ്. വനംവകുപ്പിന്റെ അനുമതിയില്ലാതെ മരം മുറിക്കാനാവില്ലെന്നും അനുമതിക്ക് കാത്തിരുന്നാൽ നിശ്ചിത സമയത്തിനകം നിർമാണം പൂർത്തിയാക്കാൻ സാധിക്കില്ലെന്നുമാണ് അറ്റകുറ്റപ്പണി ഏറ്റെടുത്തു നടത്തുന്ന കരാറുകാർ പറയുന്നത്.
ദേശബന്ധു, ഹോളിഫാമിലി, കാർമൽ, ബഥനി സ്കൂളുകളുടെ ബസുകൾ കടന്നുപോകുന്നതു ഇതുവഴിയാണ്. നിരവധി വാഹനങ്ങളും സ്ത്രീകളും കുട്ടികളുമടക്കമുള്ള കാൽനടയാത്രക്കാരും ഈ റോഡിലൂടെ നിത്യവും പോകുന്നുണ്ട്. ഉണങ്ങി നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റി അപകടസാധ്യത ഒഴിവാക്കണമെന്നാണ് ആവശ്യമുയരുന്നത്.
District News
കല്ലടിക്കോട്: മൈലംപുള്ളി സെന്റ് മേരീസ് പള്ളിയിലെ എട്ടുനോമ്പാചരണത്തിനും പരിശുദ്ധ കന്യകാ മറിയത്തിന്റെ ജനനത്തിരുനാളിനും തുടക്കമായി. ഇന്നു വൈകുന്നേരം 4.45 ന് ഫാ. റെനി കാഞ്ഞിരത്തിങ്കലിന്റെ കാർമികത്വത്തിലുള്ള ദിവ്യബലി, സന്ദേശം, ലദീഞ്ഞ്, നേർച്ച എന്നിവയുണ്ടകും. നാളെ വൈകുന്നേരം 4.45 ന് ഫാ. ജിബിൻ കണ്ടത്തിലിന്റെ കാർമികത്വത്തിലുള്ള കുർബാന, സന്ദേശം, ലദീഞ്ഞ്, നേർച്ച.
ഞായർ രാവിലെ 8.30 ന് ഫാ. ജോബി കുന്നത്തേട്ടിന്റെ കാർമികത്വത്തിൽ തിരുനാൾ കുർബാന, തിരുനാൾ സന്ദേശം, ലദീഞ്ഞ്, നേർച്ച. തിങ്കളാഴ്ച്ച വൈകുന്നേരം 4.45 ന് ഫാ. ജോർജ് ഒഎസ്ബിയുടെ കാർമികത്വത്തിൽ ദിവ്യബലി, സന്ദേശം നേർച്ച. ജനനത്തിരുന്നാൾ ദിനമായ എട്ടിനു വൈകുന്നേരം 4.30 ന് പാലക്കാട് രൂപതാധ്യക്ഷൻ മാർ പീറ്റർ കൊച്ചുപുരയ്ക്കലിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന, തിരുനാൾ സന്ദേശം, ലദീഞ്ഞ്, തുടർന്ന് സ്നേഹവിരുന്ന് എന്നിവയുണ്ടാകും.
District News
കാഞ്ഞിരപ്പുഴ: പൊറ്റശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ 125-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി വിദ്യാർഥികൾ തയാറാക്കിയ കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭൂപടങ്ങൾ പഞ്ചായത്തിനു കൈമാറി.
പാഠപുസ്തകങ്ങളിലെ അറിവുകൾ സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രായോഗിക തലത്തിൽ പ്രയോജനപ്പെടുത്തി കുട്ടികൾ തയാറാക്കിയ ഭൂപടങ്ങൾ മന്ത്രി കെ.എ. തുളസി, കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി ചന്ദ്രൻ, വൈസ് പ്രസിഡന്റ് അരുണ്‍ ഓലിക്കൽ എന്നിവർക്കാണ് കൈമാറിയത്.
ജില്ലയുടെ ഭൂപ്രകൃതിയുടെ ഉയർച്ച താഴ്ചകൾ കൃത്യമായി മനസിലാക്കാൻ സഹായിക്കുന്ന ഡിജിറ്റൽ എലിവേഷൻ മോഡൽ, കാഞ്ഞിരപ്പുഴ പഞ്ചായത്തിന്റെ ഡിജിറ്റൽ എലിവേഷൻ മോഡൽ, പഞ്ചായത്തിന്റെ അതിരുകൾക്കുള്ളിലെ ഭൂപ്രകൃതിയുടെ ത്രിമാന ഡിജിറ്റൽ മാതൃക, പഞ്ചായത്തിലെ ഓരോ പ്രദേശത്തിന്റെയും സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം കൃത്യമായി രേഖപ്പെടുത്തിയിട്ടുള്ള കോണ്ടൂർ മാപ്പ്, പഞ്ചായത്തിന്റെ ഭൂമിശാസ്ത്രപരമായ സവിശേഷതകൾ ശാസ്ത്രീയമായി വിശദീകരിക്കുന്ന ഭൂപ്രകൃതി ഭൂപടം എന്നിവയാണ് സ്കൂളിലെ ജ്യോഗ്രഫി വിഭാഗത്തിന്റെ നേതൃത്വത്തിൽ തയാറാക്കി നൽകിയത്.
ജ്യോഗ്രഫി അധ്യാപകനായ ജി.കെ. ജിഷ്ണുവർധൻ, വിദ്യാർഥികളായ പി. അർച്ചന, കെ.പി. ഷിഫാന, ഫാത്തിമ സഫ്രീന, എസ്.ജെ. ആദിലക്ഷ്മി, കെ. ശ്രീദേവിക, എം.എസ്. അലീന, എസ്.എം. അഞ്ജന എന്നിവർ നേതൃത്വം നൽകി. കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ സൂക്ഷ്മ കാലാവസ്ഥാ വ്യതിയാനങ്ങളെക്കുറിച്ചും പഞ്ചായത്തിലെ കാവുകളെകുറിച്ചും സ്കൂളിന്റെ നേതൃത്വത്തിൽ നേരത്തെ പഠനങ്ങൾ നടന്നിരുന്നു.
District News
കോയമ്പത്തൂർ: വ്യവസായ- വിദ്യാഭ്യാസ മേഖലകൾ തമ്മിലുള്ള സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി ഫിക്കി ലേഡീസ് ഓർഗനൈസേഷൻ കോയമ്പത്തൂർ ചാപ്റ്ററും പിഎസ്ജി മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടും തമ്മിൽ ധാരണാപത്രത്തിൽ ഒപ്പുവച്ചു.
സംരംഭകത്വം, നേതൃത്വപാടവം, വിദ്യാർഥികൾക്ക് പ്രായോഗിക പഠനാവസരങ്ങൾ എന്നിവ ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പിഎസ്ജിഐഎം ഡയറക്ടർ ഡോ.വി. ശ്രീവിദ്യ, ഫിക്കി ഫ്ലോ കോയമ്പത്തൂർ ചെയർപേഴ്സൺ പർണിക ഗുപ്ത എന്നിവരുടെ സാന്നിധ്യത്തിലാണ് കരാർ ഒപ്പുവച്ചത്.
District News
ഊട്ടി: തോട്ടംമേഖലയിലെ ആധുനികവത്കരണം ലക്ഷ്യമിട്ട് നീലഗിരി ജില്ലയിലെ തുമ്മാനട്ടി, കടകഡു ഗ്രാമങ്ങളിൽ അത്യാധുനിക കാലാവസ്ഥാകേന്ദ്രം പ്രവർത്തനമാരംഭിച്ചു.
തേയില വിളവ്, ഗുണനിലവാരം, രോഗ- കീട നിയന്ത്രണങ്ങൾ എന്നിവ ശാസ്ത്രീയമായി പഠിക്കുന്നതിനായുള്ള ടീബോർഡിന്റെ പൈലറ്റ് പദ്ധതിയാണിത്. ടീബോർഡ്, അഗ്രിഫോർട്ടൽ അഗ്രികൾച്ചറൽ ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട്, ഹവുക്കൽ ടീ ഫാക്ടറി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ അവലോകന യോഗം തുമ്മാനട്ടി ഗ്രാമത്തിൽ ടീബോർഡ് വൈസ് ചെയർമാൻ സി. മുരുകന്റെ അധ്യക്ഷതയിൽ ചേർന്നു.
ചടങ്ങിൽ സൗത്ത് ഇന്ത്യൻ ടീബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടർ എം. ഭരണികുമാർ, ടീബോർഡ് ബോർഡ് ഉദ്യോഗസ്ഥർ, ഹവുക്കൽ ടീഫാക്ടറി പ്രതിനിധികൾ, അഗ്രിഫോർട്ടൽ ഗ്രൂപ്പ് അംഗങ്ങൾ, വിവിധ കർഷക സംഘടനാ പ്രതിനിധികൾ പങ്കെടുത്തു. തുടർന്ന് ടീബോർഡ് വൈസ് ചെയർമാൻ സി. മുരുകന്റെ നേതൃത്വത്തിൽ വെതർ സ്റ്റേഷനുകൾ സന്ദർശിച്ചു.
District News
മണ്ണാർക്കാട്: ഒത്തൊരുമയുടെയും സൗഹൃദത്തിന്റേയും മനോഹരകാഴ്ചയായി പഴേരി ബിസിനസ് ഗ്രൂപ്പിന്റെ പൊന്നോണ സ്നേഹസംഗമം. പൂക്കാലം 2026 എന്ന പേരിൽ തെങ്കര പഴേരി പാലസിൽ നടന്ന ഓണാഘോഷ പരിപാടി വി.കെ. ശ്രീകണ്ഠൻ എംപി ഉദ്ഘാടനം ചെയ്തു.
പഴേരി ഗ്രൂപ്പ് എംഡി അബ്ദുൾ കരീം പഴേരി എഴുതിയ പഴേരിയോഗ്രഫി എന്ന പുസ്തകം സാഹിത്യകാരൻ കെ.പി.എസ്. പയ്യനെടത്തിന് നൽകി എംപി പ്രകാശനം ചെയ്തു. പഴേരി ബിസിനസ് ഗ്രൂപ്പ് ചെയർമാൻ ഷെരീഫ് പഴേരി അധ്യക്ഷനായി. പഴേരി ഗ്രൂപ്പ് സമൂഹമാധ്യമങ്ങളിലൂടെ തുടങ്ങുന്ന ഫേസ് ഓഫ് മണ്ണാർക്കാട് കാന്പയിനിന്റെ ലോഗോ പ്രകാശനം സോപാന സംഗീതജ്ഞൻ ഞെരളത്ത് ഹരിഗോവിന്ദൻ നിർവഹിച്ചു. ബിസിനസ് രംഗത്തേക്ക് ചുവടുവയ്ക്കുന്ന അബ്ദുൽ കരീം പഴേരിയുടെ മകൾ ഫാത്തിമ അനീനയുടെ നേതൃത്വത്തുലുള്ള ലെയ്റ്റ് വെയ്റ്റ് ജ്വല്ലറി ബ്രാൻഡ് സോൾമീറയുടെ ലോഞ്ചിംഗും നടന്നു. പഴേരി ബിസിനസ് ഗ്രൂപ്പിന്റെ സ്ഥാപനങ്ങളിലെ ജീവനക്കാരും കുടുംബാംഗങ്ങളും ഓണാഘോഷത്തിൽ പങ്കെടുത്തു.
നഗരസഭാ ചെയർപേഴ്സൺ കെ. സജ്ന, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. നീതു ശങ്കർ, മുൻ എംഎൽഎ പി.കെ. ശശി, സി. മുഹമ്മദ് ബഷീർ, അസീസ് ഭീമനാട്, എൻ.കെ. നാരായണൻകുട്ടി, ടി.എ. സലാം, പി.ആർ. സുരേഷ്, കെ. ബാലകൃഷ്ണണൻ, പി. അഹമ്മദ് അഷ്റഫ്, ഗിരീഷ് ഗുപ്ത, അബൂബക്കർ ബാവി, ഫിറോസ് ബാബു, കെ.കെ. അസീസ്, പഴേരി ഡയറക്ടർമാരായ പി. ബിനീഷ്, നിസാർ പഴേരി, അബ്ദുൽ ജബ്ബാർ, അബ്ബാസ്, മാനേജർമാരായ സജി, ജയകുമാർ പങ്കെടുത്തു.
District News
വടക്കഞ്ചേരി: കൂർക്കകൃഷിക്ക് പേരുകേട്ട ഗ്രാമപ്രദേശങ്ങളാണ് പാലക്കാട്, തൃശൂർ ജില്ലാ അതിർത്തിയിലുള്ള പുതുക്കോട്, കാവശേരി പഞ്ചായത്തിൽപ്പെടുന്ന തോണിക്കടവ്, പാടൂർ മേഖലകൾ.
ഇവിടുത്തെ റോഡുകളുടെ ഇരുവശങ്ങളിലും കൂർക്കകൃഷിയുടെ പച്ചപ്പുകൾ മാത്രമാണ്. മേഖലയിൽ മുന്നൂറോളം കർഷകരെങ്കിലും കൂർക്കകൃഷിയുമായി ബന്ധപ്പെട്ടുണ്ടെന്നാണ് കണക്ക്.
മേയ് മാസത്തിൽ തുടങ്ങും കൃഷിപ്പണികൾ. കൂർക്കവിത്ത് പാകി മുളപ്പിച്ച് കൂർക്കത്തലകൾ ഒരുക്കുന്നതാണ് ആദ്യപണി. മഴയില്ലെങ്കിൽ നനയ്ക്കൽ നടത്തിവേണം കൂർക്കത്തലകളുണ്ടാക്കാൻ. തോണിക്കടവ് പ്രദേശത്ത് വൻതോതിൽ കൂർക്കത്തലയുണ്ടാക്കി വിൽപന നടത്തുന്ന കർഷകരുമുണ്ട്. മംഗലംഡാമിൽനിന്നുള്ള മംഗലംപുഴയും ആലത്തൂർ വഴിയുള്ള ഗായത്രിപുഴയും സംഗമിക്കുന്നതിനടുത്തെ പ്രദേശങ്ങളാണ് ഇതെല്ലാം. മംഗലംഡാമിൽ നിന്നുള്ള ഇടതുകര മെയിൻ കനാൽ കിഴക്കഞ്ചേരി, വടക്കഞ്ചേരി വഴി 24 കിലോമീറ്റർ പിന്നിട്ട് അവസാനിക്കുന്നത് ഈ തോണിക്കടവിലാണ്. ഇവിടങ്ങളിലൊക്കെ ഒരുപൂൽ മാത്രമേ നെൽകൃഷിയുള്ളു. മറ്റുസീസൺ പാടങ്ങളിലെല്ലാം കൂർക്ക കൃഷിയാകും. മണ്ണിന്റെ പ്രത്യേകതയാണ് പ്രദേശമാകെ കൂർക്കകൃഷി വ്യാപകമാകാൻ കാരണമായിട്ടുള്ളത്. മണൽ ചേർന്ന ചരലുള്ള മണ്ണായതിനാൽ ഇളക്കം കൂടുതലുണ്ട്. ഇതിനാൽ കൂർക്കയും നന്നായുണ്ടാകുമെന്ന് രണ്ടുപതിറ്റാണ്ടിലേറെയായി കൂർക്കകൃഷി ചെയ്തുവരുന്ന പാടൂർ ചീനിക്കോട്ടെ ഗോപി പറഞ്ഞു.
ഒരാൾതന്നെ നാലും അഞ്ചും ഏക്കർ സ്ഥലത്ത് കൂർക്കകൃഷി ചെയ്യും. വിളവെടുപ്പ് ആദ്യം നടക്കുന്നതും പാടൂർ ചീനിക്കോട്, തോണിക്കടവ് ഭാഗങ്ങളിലാണ്. ഒക്ടോബർ മാസം ആദ്യത്തിൽ വിളവെടുപ്പ് തുടങ്ങി ഡിസംബർവരെ വിളവെടുപ്പ് നീളും. ആദ്യം വിളവെടുപ്പ് നടക്കുന്നതിനാൽ തുടക്കത്തിൽ ഉയർന്നവിലയും ലഭിക്കും.
മണപ്പാടം, കണക്കന്നൂർ, തെന്നിലാപുരം, മാട്ടുമല,തോണിപ്പാടം,അത്തിപ്പൊറ്റ, എരിമയൂർ,ചിതലി, ചൂലന്നൂർ,പഴയന്നൂർ,കല്ലേപ്പുള്ളി, കുമ്പളക്കോട് തുടങ്ങിയ പ്രദേശങ്ങളിലും വലിയതോതിൽ കൂർക്കകൃഷിയുണ്ട്.
District News
ചിറ്റൂർ: എക്സൈസ് റേഞ്ച് ഓഫീസ് ജീവനക്കാരും നല്ലമാടൻചള്ള എസ്എൻ യുപി സ്കൂൾ അധികൃതരും സംയുക്തമായി ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസും റാലിയും സംഘടിപ്പിച്ചു. വിമുക്തി കോ-ഓർഡിനേറ്റർ യു. മൂസാപ്പ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ മുഹമ്മദ് റിയാസ്, വാർഡ് മെംബർ ഷീജ എഴുത്താണി, പ്രധാനാധ്യാപിക പി. രശ്മി, പിടിഎ പ്രസിഡന്റ് കെ. കൃഷ്ണൻകുട്ടി പ്രസംഗിച്ചു.
District News
വടക്കഞ്ചേരി: സംസ്ഥാന സർക്കാരിന്റെ സുപഥം നൂറുദിന കർമപരിപാടിയുടെ ഭാഗമായി മദർ തെരേസ യുപി സ്കൂളിൽ "ഉണർവ്' എന്ന പേരിൽ ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ലഹരിവിരുദ്ധ സന്ദേശറാലി, ഫ്ലാഷ് മോബ്, ബോധവത്കരണ നോട്ടീസ് വിതരണം തുടങ്ങിയ നടത്തി.സ്കൂളിലെ ലഹരിവിരുദ്ധ ക്ലബിന്റേയും പിടിഎയുടെയും നേതൃത്വത്തിലായിരുന്നു പരിപാടികൾ.
പിടിഎ പ്രസിഡന്റ് കെ. പ്രമോജ്, അധ്യാപകരായ ജിൻസി, സുജി, സുരേഷ്, ഫ്രാങ്ക്ളിൻ, സുഞ്ജയ്കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.
District News
പാലക്കാട്: സ്വച്ഛ് ഭാരത് ഇനിഷ്യേറ്റീവ് 2025- 26ന്റെ ഭാഗമായി ബെമൽ പാലക്കാട് കോംപ്ലക്സിന്റെ നേതൃത്വത്തിൽ ജില്ലാ ആശുപത്രിയിൽ 14 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച ടോയ്ലറ്റ് കെട്ടിടം ആശുപത്രി അധികൃതർക്കു കൈമാറി.
കെട്ടിടത്തിന്റെ താക്കോൽദാനം ബെമൽ പാലക്കാട് കോംപ്ലക്സ് ഹെഡ് എച്ച്ആർ ടി.കെ. സീമ, റീജണൽ മെഡിക്കൽ ഓഫീസർ ഡോ. ഗീതയ്ക്കു കൈമാറി നിർവഹിച്ചു. ബെമൽ പാലക്കാട് കോംപ്ലക്സിന്റെ നേതൃത്വത്തിൽ നിർമിച്ച് നൽകുന്ന രണ്ടാമത്തെ ടോയ്ലറ്റ് കെട്ടിടമാണിത്. പുതിയ സൗകര്യം രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പൊതുജനങ്ങൾക്കും ഏറെ പ്രയോജനകരമാകുമെന്ന് ആർഎംഒ പറഞ്ഞു. താക്കോൽദാന ചടങ്ങിൽ ബെമൽ പാലക്കാട് കോംപ്ലക്സ് എച്ച്ആർ മാനേജർ ഇ.എം. ശ്രീനൂജ്, മെയിന്റനൻസ് ഹെഡ് കെ. പൊന്നർ, സിവിൽ മെയിന്റനൻസ് ഹെഡ് ഫ്രാങ്ക്ളിൻ സേവ്യർ, പിആർഒ വി. അഭിജിത്ത് എന്നിവരും ജില്ലാ ആശുപത്രി അധികൃതരും പങ്കെടുത്തു.
District News
പാലക്കാട്: ശ്രീകൃഷ്ണജയന്തി ശോഭായാത്രയോടനുബന്ധിച്ച് ഇന്നു വൈകുന്നേരം നാലുമുതൽ ശോഭായാത്ര അവസാനിക്കുന്നതുവരെ പാലക്കാട് നഗരത്തിൽ ഗതാഗതനിയന്ത്രണമുണ്ടാകുമെന്ന് ട്രാഫിക് പോലീസ് ഇൻസ്പെക്ടർ അറിയിച്ചു.
* തൃശൂർ, വടക്കഞ്ചേരി, ഭാഗത്തുനിന്നും വരുന്ന എല്ലാ കെഎസ്ആർടിസി ബസുകളും പ്രൈവറ്റ് ബസുകളും വൈകുന്നേരം നാലുമുതൽ കണ്ണന്നൂർ, തിരുനെല്ലായി വഴി കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ എത്തി അതുവഴിതന്നെ തിരിച്ചും പോകേണ്ടതാണ്.
* ചിറ്റൂർ, വണ്ടിത്താവളം ഭാഗത്തുനിന്നും വരുന്ന ബസുകളും മറ്റ് വാഹനങ്ങളും കാടാങ്കോട് ചന്ദ്രനഗർ, കൽമണ്ഡപം വഴി സ്റ്റേഡിയം ബസ് സ്റ്റാൻഡിൽ എത്തി അതുവഴിതന്നെ തിരിച്ചും പോകേണ്ടതാണ്.
* കോഴിക്കോട്, മണ്ണാർക്കാട്, മുണ്ടൂർ ഭാഗത്തുനിന്നും വരുന്ന ബസുകൾ ഒലവക്കോട് ബൈപാസ്, മണലി വഴി സ്റ്റേഡിയം ബസ് സ്റ്റാൻഡിൽ എത്തി അതുവഴിതന്നെ തിരിച്ചും പോകേണ്ടതാണ്.
* വാളയാർ, കഞ്ചിക്കോട്, കൊഴിഞ്ഞാന്പാറ ഭാഗത്തുനിന്നും വരുന്ന ബസുകൾ ചന്ദ്രനഗർ, കൽമണ്ഡപം വഴി സ്റ്റേഡിയം ബസ് സ്റ്റാൻഡിൽ എത്തി അതുവഴിതന്നെ തിരിച്ചും പോകേണ്ടതാണ്.
* ടൗണിൽ സർവീസ് നടത്തുന്ന എല്ലാ ടൗണ്‍ ബസുകളും ഒലവക്കോട് ബൈപാസ് മണലി വഴി സ്റ്റേഡിയം ബസ് സ്റ്റാൻഡിൽ എത്തി അതുവഴിതന്നെ തിരിച്ചും പോകേണ്ടതാണ്.
* കോട്ടായി, പൂടൂർ, പെരിങ്ങോട്ടുകുറിശി ഭാഗങ്ങളിൽ നിന്നും വരുന്ന എല്ലാ ബസുകളും ടൗണ്‍ ബസ് സ്റ്റാൻഡിൽ സർവീസ് അവസാനിപ്പിച്ച് തിരിച്ച് പോകേണ്ടതാണ്.
* കൊടുവായൂർ, യാക്കര ഭാഗത്തുനിന്നും വരുന്ന ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ കടുന്തുരുത്തി പാലം ഹൈവേ വഴി കൽമണ്ഡപം വഴി സ്റ്റേഡിയത്തിലേക്ക് വന്ന് തിരികെ അതുവഴി തന്നെ പോകേണ്ടതാണ്.
District News
പാലക്കാട്: മാസങ്ങളോളം പ്രവർത്തനരഹിതമായ പാലക്കാട് ശകുന്തള ജംഗ്ഷനിലെ യന്ത്രഗോവണിയുടെ അറ്റകുറ്റപ്പണികൾ ആരംഭിച്ചു. മഴ വന്നാൽ വെള്ളം കയറുന്ന അവസ്ഥയിലാണ് യന്ത്രഗോവണി.
ഇതുപയോഗിക്കാൻ വയോധികർ ഏറെ ബുദ്ധിമുട്ടുന്നതായും പരാതി ഉയർന്നിട്ടുണ്ട്. ഗോവണി പ്രവർത്തിക്കാത്ത സാഹചര്യത്തിൽ അമിതചാർജ് നൽകി ഓട്ടോറിക്ഷകളെ ആശ്രയിക്കേണ്ട ഗതികേടിലാണ് പലരും.
യന്ത്രഗോവണിക്കു അപ്പുറവും ഇപ്പുറവുമുള്ള മുനിസിപ്പൽ ബസ് സ്റ്റാൻഡിൽനിന്നു ടൗൺ ബസ് സ്റ്റാൻഡിലേക്കു പോകാൻ 200 രൂപ വാങ്ങിയതായി കോയന്പത്തൂർ സ്വദേശി പരമശിവം പറഞ്ഞു. യന്ത്രഗോവണി സ്ഥിരമായി പ്രവർത്തിക്കാനുള്ള സംവിധാനം ഒരുക്കണമെന്നാണ് യാത്രികരുടെ ആവശ്യം.
District News
വടക്കഞ്ചേരി: കഴിഞ്ഞ സിപിഎം ഭരണകാലത്ത് പുതുക്കോട് പഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിലുൾപ്പെടെ നടന്ന ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകളും നിയമന തട്ടിപ്പും സംബന്ധിച്ച് വിജിലൻസ് വിഭാഗം പഞ്ചായത്ത് ഓഫീസിലെത്തി പരിശോധന നടത്തി.
വ്യാജരേഖയിൽ ഡിവൈഎഫ്ഐ നേതാവിന് ജോലി നൽകിയതുമായി ബന്ധപ്പെട്ട ഫയലുകളും മറ്റും പരിശോധിച്ച് പകർപ്പുകൾ എടുത്തിട്ടുണ്ടെന്നു പഞ്ചായത്ത് പ്രസിഡന്റ് കെ. ഉദയൻ പറഞ്ഞു. കൂടുതൽ പരിശോധന നടത്തി തുടർനിർദേശങ്ങൾ നൽകാമെന്നു വിജിലൻസ് സംഘം പറഞ്ഞതായി പ്രസിഡന്റ് അറിയിച്ചു.
മൂന്നംഗസംഘം രാവിലെ 11 മുതൽ നാലുമണിക്കൂർനേരം ഫയൽ പരിശോധന നടത്തി. തൊഴിലുറപ്പു പദ്ധതിയുമായി ബന്ധപ്പെട്ട് 20 ലക്ഷത്തോളം രൂപയുടെ ക്രമക്കേട് നടന്നിട്ടുള്ളതായാണ് പ്രാഥമിക കണ്ടെത്തലെന്നു പഞ്ചായത്ത് പ്രസിഡന്റും കോൺഗ്രസ് നേതാവുമായ കെ. ഉദയൻ പറഞ്ഞു. തട്ടിപ്പിൽ പങ്കാളികളായ സിപിഎം നേതാക്കൾ ആരൊക്കെയെന്ന് വെളിച്ചത്തു കൊണ്ടുവരും.
അർഹരായ സാധാരണകാർക്ക് ലഭിക്കേണ്ട തൊഴിലുംകൂലിയും തട്ടിയെടുക്കാൻ കൂട്ടുനിന്നവർക്കെതിരേ വിട്ടുവീഴ്ചയില്ലാത്ത നിയമനടപടികളുമായും മുന്നോട്ടുപോകുമെന്നും പ്രസിഡന്റ് പറഞ്ഞു.
വ്യാജരേഖ ചമച്ച കേസിൽ അന്വേഷണം
ഊർജിതമാക്കണമെന്നു കോൺഗ്രസ്
വടക്കഞ്ചേരി: തൊഴിലുറപ്പു പദ്ധതിയിലെ വ്യാജനിയമനവുമായി ബന്ധപ്പെട്ട് പുതുക്കോട് പഞ്ചായത്ത് അധികൃതരുടെ പരാതിയിൽ ഡിവൈഎഫ്ഐ നേതാവിനെതിരേ പൊലീസ് എടുത്തിട്ടുള്ള കേസിന്റെ അന്വേഷണം ഊർജിതമാക്കണമെന്ന ആവശ്യവുമായി രംഗത്തുവരാനാണ് കോൺഗ്രസിന്റെ തീരുമാനം.
മതിയായ യോഗ്യതയില്ലാതെ വ്യാജരേഖ ചമച്ച് പഞ്ചായത്തിൽ അഞ്ചുവർഷം ജോലിചെയ്ത ഡിവൈഎഫ്ഐ നേതാവായിരുന്ന പുതുക്കോട് കിഴക്കേഗ്രാമത്തിലെ ഗണപതിക്കെതിരേയാണ് വടക്കഞ്ചേരി പൊലിസ് കേസെടുത്തിട്ടുള്ളത്. കേസെടുത്ത് ദിവസങ്ങളേറെ കഴിഞ്ഞിട്ടും യുവാവ് ഒളിവിലാണെന്നുപറഞ്ഞ് ഇനിയും അന്വേഷണം വൈകിപ്പിക്കുന്ന സ്ഥിതിയുണ്ടെന്നു കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. തൊഴിലുറപ്പ് പദ്ധതിയുടെ അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്റായാണ് ഗണപതി ജോലി ചെയ്തിരുന്നത്. 2021 ജൂലൈ മുതൽ 2026 ജൂലൈ വരെയാണ് കരാറടിസ്ഥാനത്തിൽ ജോലി ചെയ്തത്.
പുതിയ യുഡിഎഫ് ഭരണസമിതി പഞ്ചായത്തിൽ അധികാരത്തിൽ വന്നപ്പോൾ ഗണപതിയുടെ കരാർ പുതുക്കിയിരുന്നില്ല. ഇതിനെതിരേ യുവാവ് കോടതിയെ സമീപിക്കുകയായിരുന്നു. ഇത് കൂടുതൽ പരിശോധനകളിലേക്ക് കാര്യങ്ങൾ നീങ്ങി.
അങ്ങനെയാണ് യോഗ്യതയായി പഞ്ചായത്തിൽ യുവാവ് നൽകിയിരുന്നത് വ്യാജരേഖയാണെന്നു കണ്ടെത്തി പഞ്ചായത്ത് അധികൃതർ വടക്കഞ്ചേരി പോലീസിൽ പരാതി നൽകിയത്.
District News
ആലത്തൂർ: വ്യാപാരി വ്യവസായി സഹകരണ സംഘം സെക്രട്ടറിയും രേവതി മെഡിക്കൽ സ്റ്റോർ ഉടമയുമായ പ്രദീപ് കുമാറിന്റെ നിര്യാണത്തിൽ അനുശോചിച്ചു. സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാർ ബി. അനിൽകുമാർ അനുശോചന യോഗം ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് ഹക്കിം പീടികമൊക്കിൽ അധ്യക്ഷത വഹിച്ചു.
മുൻ പ്രസിഡന്റുമാരായ പി. അപ്പുകുട്ടൻ, എം. യൂസഫ്, മുൻ സെക്രട്ടറി എ. ജാഫർ, സംഘം വൈസ് പ്രസിഡന്റ് നിജാമുദ്ദീൻ, ഡയറക്ടർമാരായ കെ.സി. ദീപു ചന്ദ്, കെ.എൻ. നൗഷാദ്, ആലത്തൂർ ബിസിനസ് ക്ലബ് ആക്ടിംഗ് പ്രസിഡന്റ് സെയ്ത് മാമാട്ടി എന്നിവർ പ്രസംഗിച്ചു.
District News
ചിറ്റൂർ: ഗവ. കോളജിനു സമീപം ചിറ്റൂർ പുഴപ്പാലത്തിൽ നാളെമുതൽ തുടങ്ങിനിരുന്ന അറ്റകുറ്റപ്പണികൾ ചില സാങ്കേതിക തടസങ്ങൾ കാരണം നീട്ടിവച്ചതായി പൊതുമരാമത്ത് പൊതുമരാമത്ത് പാലം വിഭാഗം അസിസ്റ്റന്റ് എൻജിനിയര്‍ അറിയിച്ചു.
പ്രവൃത്തികള്‍ തുടങ്ങുന്ന തീയതി പിന്നീട് അറിയിക്കുമെന്നും പറഞ്ഞു. എന്നാൽ പുഴപ്പാലം അറ്റകുറ്റപ്പണികൾ നടത്താനായി ആറിനു രാത്രി പത്തിനുശേഷം അടച്ചിടുമെന്ന് സ്ഥലം എംഎൽഎ സുമേഷ് അച്യുതൻ അറിയിച്ചു.
പാലം അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട് വിവിധയിടങ്ങിൽനിന്ന് സമ്മിശ്ര പ്രതികരണമാണ് ലഭ്യമാകുന്നത്. പാലം പൊളിക്കുന്നതിനു മുന്‍പായി സഞ്ചാരയോഗ്യമായി ബദൽമാർഗം ഉറപ്പാക്കിയശേഷമേ അറ്റകുറ്റ പ്പണികൾ ആരംഭിക്കാവൂ എന്നാവശ്യപ്പെട്ട് ചിറ്റൂർ കോളജ് എസ്എഫ്ഐ യൂണിറ്റ് ഭാരവാഹികൾ പൊതുമരാമത്ത് അധികൃതർക്ക് നിവേദനം നൽകിയിട്ടുണ്ട്. പാലത്തിൽ സ്ലാബുകൾ മാറ്റുന്ന പണി നടക്കുന്നതിനാൽ കാൽനടയാത്ര പോലും സുരക്ഷിതമാകില്ലെന്നു യാത്രികരും വിലയിരുത്തുന്നു.
സ്വകാര്യ ബസുകൾ പാലത്തിന് ഇരുവശത്തുമെത്തി തിരിച്ചു പോവുന്നതിന് സമയക്രമീകരണം നടത്തിയതായി ചിറ്റൂർ താലൂക്ക് ബസ് ഓപറ്റേഴ്സ് യൂണിയൻ സെക്രട്ടറി സുധാകരൻ പ്രതികരിച്ചു.
എന്നാൽ കെഎസ്ആർടിസി ബസ് ഓടുന്ന റൂട്ടുകൾ സംബന്ധിച്ച് അറിയിപ്പ് ലഭിച്ചിട്ടില്ലെന്നു ചിറ്റൂർ ഡിപ്പോ മാനേജരും വ്യക്തമാക്കി.
District News
സുല്‍ത്താന്‍ ബത്തേരി: പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ലോല മേഖല (ഇഎസ്എ) സംബന്ധിച്ച് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ ഏഴാമത് കരട് വിജ്ഞാപനത്തില്‍ ആക്ഷേപങ്ങളും അഭിപ്രായങ്ങളും ബോധിപ്പിക്കുന്നതിനുള്ള കാലാവധി അവസാനിക്കാന്‍ ഇനി 22 ദിവസം മാത്രം.
ജൂലൈ 27നാണ് കരട് വിജ്ഞാപനം പുറത്തിറക്കിയത്. സെപ്റ്റംബര്‍ 25 വരെയാണ് അഭിപ്രായങ്ങളും ആക്ഷേപങ്ങളും സമര്‍പ്പിക്കുന്നതിന് സാവകാശം.
സംസ്ഥാനത്ത് 131 വില്ലേജുകളിലെ 9,998 ചതുരശ്ര കിലോമീറ്റര്‍ പ്രദേശമാണ് പരിസ്ഥിതിലോല മേഖലയായി നിര്‍ദേശിച്ചത്. വയനാട്ടില്‍ കിടങ്ങനാട്, നൂല്‍പ്പുഴ, അച്ചൂരാനം, ചുണ്ടേല്‍, കോട്ടപ്പടി, കുന്നത്തിടവക, പൊഴുതന, തരിയോട്, വെള്ളരിമല, പേരിയ, തിരുനെല്ലി, തൊണ്ടര്‍നാട്, തൃശിലേരി വില്ലേജുകളിലെ 952 ചതുരശ്ര കിലോമീറ്റര്‍ പ്രദേശമാണ് ഇഎസ്എ പരിധിയില്‍ ഉള്‍പ്പെടുത്തിയത്.
ജനവാസ കേന്ദ്രങ്ങള്‍, കൃഷിഭൂമികള്‍, തോട്ടങ്ങള്‍ എന്നിവ ഇഎസ്എ പരിധിയില്‍നിന്നു പൂര്‍ണമായും ഒഴിവാക്കണമെന്ന ആവശ്യം കര്‍ഷക സംഘടനകളും പ്രാദേശിക കൂട്ടായ്മകളും ഉയര്‍ത്തുന്നുണ്ട്. കര്‍ഷകരുടേതടക്കം ഉപജീവനമാര്ഗങ്ങള്ക്കുമേല് പരിസ്ഥിതി സംരക്ഷണത്തിന്റെ പേരില്‍ അനാവശ്യ നിയന്ത്രണം ഉണ്ടാകരുതെന്ന ആവശ്യം ശക്തമാണ്.
കരട് വിജ്ഞാപനത്തിനെതിരേ പരാതി നല്‍കേണ്ടതിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കാന്‍ ജില്ലയിലെ വിവിധ സംഘടനകള്‍ പ്രചാരണം ശക്തമാക്കിയിട്ടുണ്ട്. വില്ലേജ് അടിസ്ഥാനത്തില്‍ കരടിലെ അതിര്‍ത്തി പരിശോധിച്ച് ജനവാസ പ്രദേശങ്ങളും കൃഷിയിടങ്ങളും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് കണ്ടെത്തി വ്യക്തമായ ആക്ഷേപങ്ങള്‍ സമര്‍പ്പിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നതിനുള്ള ഇടപെടലാണ് നടന്നുവരുന്നത്. സമയപരിധി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ ജില്ലാതലത്തില്‍ ജനപ്രതിനിധികളുടെയും ഭരണസംവിധാനങ്ങളുടെയും നേതൃത്വത്തില്‍ യോഗ ഉണ്ടാകുന്നില്ല. കരട് വിജ്ഞാപനം അന്തിമമാകുന്നതിനുമുമ്പ് ജില്ലയിലെ ഭൂപ്രകൃതി, ജനസാന്ദ്രത, കൃഷി, ആദിവാസി ജീവിതം, തോട്ടം മേഖല, മനുഷ്യ-വന്യജീവി സംഘര്‍ഷം തുടങ്ങിയ വിഷയങ്ങള്‍ പരിഗണിച്ച് പ്രദേശിക തലത്തില്‍ വിശദമായ പരിശോധന നടത്തണമെന്ന ആവശ്യം ശക്തമാണ്.
വിജ്ഞാപനം കര്‍ഷകരെ സ്വാഭാവിക
കുടിയിറക്കിലേക്ക് നയിക്കാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗം:
ജോണ്സണ് തൊഴുത്തുങ്കല്‍
സുല്‍ത്താന്‍ ബത്തേരി: സാധാരണക്കാരായ കര്‍ഷകരെ സ്വാഭാവിക കുടിയിറക്കിലേക്ക് നയിക്കാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണ് പരിസ്ഥിതി ലോല മേഖല (ഇഎസ്എ)വിജ്ഞാപനമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് മാനന്തവാടി രൂപത പ്രസിഡന്റ് ജോണ്സണ് തൊഴുത്തുങ്കല്‍ ആരോപിച്ചു. ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും ഒഴിവാക്കി വനമേഖലയില്‍ മാത്രമായി ഇഎസ്എ നിജപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വയനാട്ടിലെ 13 ഉള്‍പ്പെടെ സംസ്ഥാനത്തെ 131 വില്ലേജുകളെ പരിസ്ഥിതി ലോല പ്രദേശമാക്കുന്നതിനുള്ള
നീക്കം അശാസ്ത്രീയമാണ്. വികസിത രാജ്യങ്ങളുടെ കാര്‍ബണ്‍ ന്യൂട്രല്‍ ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരും ചില പരിസ്ഥിതി സംഘടനകളും സമാഹരിച്ച ഫണ്ട് നിലനിര്‍ത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇഎസ്എ വിജ്ഞാപനമെന്ന് ആരോപണമുണ്ട്. വിദേശ താല്പര്യങ്ങള്ക്കായി കര്‍ഷകരെ ബലിയാടാക്കുന്ന നടപടികളില്‍നിന്ന് അധികൃതര്‍ പിന്മാറണം.
പരിസ്ഥിതി സംരക്ഷണത്തില്‍ കേരളത്തിലെ കര്‍ഷകര്‍ എന്നും മുന്‍പന്തിയിലാണ്. കൃഷിയിടങ്ങളിലെ ഫലവൃക്ഷങ്ങളും നാണ്യവിളകളും സ്വാഭാവിക വനങ്ങളുടെ പല ധര്‍മങ്ങളും നിര്‍വഹിക്കുന്നുണ്ട്. വന മേഖല, ജനവാസ മേഖല, കാര്‍ഷിക മേഖല എന്നിവ കൃത്യമായി വേര്‍തിരിക്കാതെ മുഴുവന്‍ വില്ലേജുകളെയും ഇഎസ്എ പരിധിയില്‍ ഉള്‍പ്പെടുത്തുന്നത് പ്രായോഗികമല്ല.
വിജ്ഞാപനം ചെയ്യുന്ന പ്രദേശങ്ങളിലെ കടുത്ത നിയന്ത്രണങ്ങള്‍ കര്‍ഷകരുടെ ജീവിതം ദുസഹമാക്കും. ഇഷ്ടാനുസരണം കൃഷി ചെയ്യാനുള്ള സ്വാതന്ത്ര്യം നഷ്ടമാകും. ഭവന നിര്‍മാണത്തിനും പുതിയ വൈദ്യുതി ലൈനുകള്‍, റോഡുകള്‍, വ്യവസായങ്ങള്‍ എന്നിവയ്ക്കും മരങ്ങളുടെ ശാഖകള്‍ മുറിക്കുന്നതിനും ജലസംഭരണത്തിനും മണ്ണിളക്കുന്നതിനും നിയന്ത്രണങ്ങളുണ്ടാകും. എന്നിരിക്കേ ജനവാസ മേഖലകളും കൃഷിയിടങ്ങളും പൂര്‍ണമായും ഒഴിവാക്കി അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണമെന്നും ജോണ്സണ് ആവശ്യപ്പെട്ടു.
പ്രതിഷേധത്തിന്
ആഹ്വാനം ചെയ്ത്
ഫാര്‍മേഴ്സ് റിലീഫ് ഫോറം
സുല്‍ത്താന്‍ ബത്തേരി: ജില്ലയിലെ 13 വില്ലേജുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ 131 വില്ലേജുകളെ പരിസ്ഥിതി ലോല മേഖലയായി (ഇഎസ്സെഡ്) പ്രഖ്യാപിച്ചുകൊണ്ടുള്ള കേന്ദ്ര വിജ്ഞാപനത്തിനെതിരേ പ്രതിഷേധത്തിന് ഫാര്‍മേഴ്സ് റിലീഫ് ഫോറം ആഹ്വാനം ചെയ്തു.
കേന്ദ്ര തീരുമാനത്തിനെതിരേ സംസ്ഥാന സര്‍ക്കാരും ജില്ലയിലെ ജനപ്രതിനിധികളും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് സംസ്ഥാന വര്‍ക്കിംഗ് ചെയര്മാന് എ.സി. തോമസ് ആവശ്യപ്പെട്ടു. നിലവില്‍ വലിയ പ്രതിസന്ധി നേരിടുന്ന വയനാട്ടിലെ കര്‍ഷകര്‍ക്കും കര്‍ഷക തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും തിരിച്ചടിയാകുന്നതാണ് പുതിയ തീരുമാനം. ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ ബുദ്ധിമുട്ടുന്ന കര്‍ഷകരുടെമേല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത് അനീതിയാണ്. കേന്ദ്ര വിജ്ഞാപനം പിന്‍വലിക്കുന്നതുവരെ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടുപോകും. ജനപ്രതിനിധികളും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ ഇതിനെതിരേ അടിയന്തരമായി രംഗത്തുവരണമെന്നും ഫാര്‍മേഴ്സ് റിലീഫ് ഫോറം വ്യക്തമാക്കി. സമരങ്ങള്‍ക്ക് ഫാര്‍മേഴ്സ് ഫോറത്തിന്റെ പൂര്‍ണ പിന്തുണയുണ്ടാകുമെന്നും എ.സി. തോമസ് അറിയിച്ചു.
ആക്ഷേപങ്ങള്‍
ബോധിപ്പിക്കുന്നതിന്
കാലപരിധി നീട്ടണമെന്ന്
സുല്‍ത്താന്‍ ബത്തേരി: പരിസ്ഥിതി ലോല മേഖല കരട് വിജ്ഞാപനത്തില്‍ ആക്ഷേപങ്ങളും അഭിപ്രായങ്ങളും ബോധിപ്പിക്കുന്നതിന് കാലപരിധി നീട്ടണമെന്ന് വയനാടന്‍ ചെട്ടി സര്‍വീസ് സൊസൈറ്റി ആവശ്യപ്പെട്ടു.
ജില്ലയില്‍ നൂല്‍പ്പുഴ, കിടങ്ങനാട് ഉള്‍പ്പെടെ 13 വില്ലേജുകള്‍ കരട് വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ട സാഹചര്യത്തില്‍ പ്രദേശവാസികളുടെ ആശങ്കകളും അഭിപ്രായങ്ങളും കേള്‍ക്കാന്‍ പ്രത്യേക വേദിയൊരുക്കണം. കരട് വിജ്ഞാപനത്തിന്റെ പരിധിയില്‍ വരുന്ന വില്ലേജുകളിലെ താമസക്കാരില്‍ ഏറെയും കര്‍ഷകരും ആദിവാസികളുമാണ്. ഇവരുടെ ജീവിതത്തെയും കൃഷിയെയും ഉപജീവനത്തെയും ബാധിക്കുന്ന കാര്യമായതിനാല്‍ ജനങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പരിഗണിച്ച ശേഷമേ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാവൂ.
വിഷയത്തില്‍ പഞ്ചായത്തുകളും ജനപ്രതിനിധികളും അടിയന്തരമായി ഇടപെടണമെന്നും ജനങ്ങളില്‍നിന്ന് പരാതികളും നിര്‍ദേശങ്ങളും ശേഖരിച്ച് ബന്ധപ്പെട്ട അധികൃതര്‍ക്ക് സമര്‍പ്പിക്കുന്നതിന് നേതൃത്വം നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ശ്രീധരന് അമ്പലക്കുണ്ട് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സതീശ് ഗോവിന്ദന്, ബാലകൃഷ്ണന് മാമ്പളൂര്‍, രാജഗോപാല്‍ വെള്ളക്കെട്ട് എന്നിവര്‍ പ്രസംഗിച്ചു.
പ്രക്ഷോഭത്തിനൊരുങ്ങി
കര്‍ഷക കോണ്‍ഗ്രസ്
മാനന്തവാടി: ജില്ലയിലെ 13 വില്ലേജുകള്‍ ഉള്‍പ്പെടെ കേരളത്തില്‍ 131 വില്ലേജുകളെ ഇഎസ്എയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് പ്രതിഷേധാര്‍ഹമാണെന്നും ഇതിനെതിരേ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും കര്‍ഷക കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വിജ്ഞാപനം വനാതിര്‍ത്തിയില്‍ താമസിക്കുന്ന കര്‍ഷകര്‍ക്ക് വീണ്ടും ആശങ്കയും ഭയവും ഉണ്ടാക്കിയിരിക്കുകയാണ്. കേരളത്തിലെ സര്‍ക്കാരുകള്‍ വനാതിര്‍ത്തി സീറോ പോയിന്റില്‍ നിലനിര്‍ത്തണമെന്ന് തീരുമാനിച്ചതാണ്. എന്നാല്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം 131 വില്ലേജുകളെ വിജ്ഞാപനത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത് ആശങ്കയുളവാക്കുന്നതാണ്.
മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ ഈ വിഷയത്തില്‍ സീറോ പോയിന്റ് നിലനിര്‍ത്തണമെന്ന നിലപാടും കര്‍ഷകന്റെ ഒരുതരി മണ്ണ് പോലും വിട്ടുകൊടുക്കാന്‍ അനുവദിക്കില്ലെന്ന തീരുമാനവും സ്വാഗതം ചെയ്യുകയാണ്.
കേന്ദ്ര സര്‍ക്കാര്‍ ഈ തീരുമാനവുമായി മുന്നോട്ട് പോയാല്‍ കര്‍ഷക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പൊതുജനങ്ങളെ അണിനിരത്തി സമരവുമായി മുന്നോട്ട് പോകുമെന്നും ഭാരവാഹികള്‍ പറഞ്ഞു. ജില്ലാ പ്രസിഡന്റ് പി.എം. ബെന്നി, എം.വി. വിന്‍സെന്റ്, ഇ.ജെ. ഷാജി, എം.ഐ. പൗലോസ്, വി.വി. നാരായണ വാര്യര്‍, മൊയ്തു മുതു വോടന്‍, ജോര്‍ജ് അറുവാക്കല് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
District News
കല്‍പ്പറ്റ: വയനാട്ടിലെ തൃക്കപ്പൈറ്റ വില്ലേജില്‍പ്പെട്ട നത്തംകുനിയില്‍ റവന്യു പട്ടയഭൂമിയില്നിന്നു അനധികൃതമായി ഈട്ടി മുറിച്ചതിന് കേരള ലാന്‍ഡ് കണ്‍സര്‍വന്‍സി നിയമപ്രകാരം ഭൂവടമയ്ക്ക് ചുമത്തിയ പിഴ ഈടാക്കാത്തതിനെതിരേ അഭിഭാഷകന് ഹൈക്കോടതിയെ സമീപിക്കുന്നു.
ജില്ലാ മുന്‍ ഗവ. പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ ജോസഫ് മാത്യുവാണ് ഹൈക്കോടതിയിലേക്ക്. ഇതിനു മുന്നോടിയായി അദ്ദേഹം മുന്‍ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, വയനാട് കളക്ടറായിരുന്ന ഡോ. അദീല അബ്ദുള്ള, നിലവിലെ ജില്ലാ കളക്ടര്‍, വൈത്തിരി തഹസില്‍ദാര്‍, തൃക്കൈപ്പറ്റ വില്ലേജ് ഓഫിസര്‍, ഭൂവുടമ അരീക്കര സുഹറ, ഭര്‍ത്താവ് ഷെരീഫ് എന്നിവര്‍ക്ക് കോഴിക്കോട് ബാറിലെ അഡ്വ. പി.ടി. രാജേഷ് മുഖേന നോട്ടീസ് അയച്ചു.
ഭൂവുടമ പിഴ അടിയന്തരമായി അടച്ചില്ലെങ്കില്‍ പൊതുഖജനാവിന് നേരിട്ട നഷ്ടം ഏഴ് പേരില്‍നിന്നു വസൂലാക്കുന്നതിന് ഉത്തരവ് തേടി ഹൈക്കോടതിയെ സമീപിക്കുമെന്ന് നോട്ടീസില്‍ പറയുന്നു.
തൃക്കൈപ്പറ്റ വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 29ല്‍ സര്‍വേ നമ്പര്‍ 59/1ല്‍പ്പെട്ട ഭൂമിയിലെ റിസര്‍വ് മരമാണ് 2020 ഡിസംബറില്‍ മുറിച്ചത്. ഇതിന്റെ പേരില്‍ 2021 ജനുവരി 11ന് കെഎല്‍സി നിയമപ്രകാരം ഭൂവുടയ്മക്കെതിരേ കേസെടുത്ത റവന്യു അധികാരികള്‍ വൈകാതെ തടികള്‍ കസ്റ്റഡിയിലെടുത്തു. വനം വകുപ്പ് കണക്കാക്കിയ മരവിലയായ 12,42,472 രൂപയുടെ മൂന്നിരട്ടി-37,27,416 രൂപ കെഎല്‍സി നിയമപ്രകാരം പിഴ ചുമത്തി. തുടര്‍ന്ന് നോട്ടീസ് നല്‍കിയെങ്കിലും സ്ഥലം ഉടമ പിഴ ഒടുക്കിയില്ല. പിഴ വസൂല്‍ ചെയ്യാത്തതിനെതിരേ മേപ്പാടി കോട്ടപ്പടി പോത്തമ്പാടം പി.കെ. മുരളീധരന് ജില്ലാ കളക്ടര്‍ക്ക് 2025 നവംബര്‍ 26ന് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. ഇതിനുപിന്നാലെ പിഴ ഏഴ് ദിവസത്തിനകം ഈടാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ 2025 ഡിസംബര്‍ ഒമ്പതിന് വൈത്തിരി തഹസില്‍ദാര്‍ക്ക് നിര്‍ദേശം നല്‍കിയെങ്കിലും തുടര്‍ നടപടികള്‍ മന്ദഗതിയിലാണ്.
ഈ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയെ സമീപിക്കാനുള്ള തീരുമാനമെന്ന് അഡ്വ. ജോസഫ് മാത്യു പറഞ്ഞു. ഉദ്യോഗസ്ഥതലത്തിലെ ഒത്തുകളിയാണ് പിഴ ഈടാക്കാത്തതിന് പിന്നിലെന്ന് സംശയത്തിലാണ് അഡ്വ. ജോസഫ് മാത്യു. ഡോ. ജയതിലകിന്റെയും വയനാട് കളക്ടറായിരുന്ന ഡോ. അദീല അബ്ദുള്ളയുടെയും ഒത്താശയോടെയാണ് നത്തംകുനിയില്‍ മരംമുറി നടന്നതെന്ന് അദ്ദേഹം നേരത്തേ ആരോപിച്ചിരുന്നു.
ഡോ. എ. ജയതിലക് റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരിക്കേ 2020 ഒക്ടോര്‍ 24ന് ഇറക്കിയതും നിയമപരമായി നില്നില്പ് ഇല്ലാതിരുന്നതുമായ ഉത്തരവിന്റെ മറവിലാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ റവന്യു പട്ടയ ഭൂമികളില്‍ ഈട്ടി, തേക്ക് മുറി നടന്നത്. ഇതില്‍ മുട്ടില്‍ സൗത്ത് വില്ലേജിലെ ഈട്ടിമുറി വിവാദമായിരുന്നു.
District News
മീനങ്ങാടി: കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രാലയത്തിന് കീഴിലുള്ള ഡവലപ്മെന്റ് കമ്മിഷണർ (ഹാൻഡി ക്രാഫ്റ്റ്സ്) ഓഫിസ് നാഷണൽ ഹാൻഡിക്രാഫ്റ്റ്സ് ഡവലപ്മെന്റ് പ്രോഗ്രാം പ്രകാരം അനുവദിച്ച ചുമർ ചിത്രരചന ശിൽപശാല തൃക്കൈപ്പറ്റ "ഭവ’ത്തിൽ തുടങ്ങി.
ചുമർ ചിത്രകലാ മേഖലയിലെ 30 പേർക്കാണ് ഒരു മാസത്തെ പരിശീലനം. കലാകാരരുടെ നൈപുണ്യവും തൊഴിൽ സാധ്യതകളും വികസിപ്പിക്കുകയാണ് പരിശീലന ലക്ഷ്യം. ഹാൻഡിക്രാഫ്റ്റ്സ് ഡവലപ്മെന്റ് സെന്റർ അസിസ്റ്റന്റ് ഡയറക്ടർ ദർശന രാജൻ ഉദ്ഘാടനം ചെയ്തു. ഡിസൈനർ സി. ജിപ്സ, "ഭവം’ ക്രാഫ്റ്റ്സ് മാസ്റ്റർ കെ.പി. കൃഷ്ണപ്രസാദ്, ഭവം’ സ്ഥാപക ഡയറക്ടർ എം.പി. സുജിത് കുമാർ ബാംബു വില്ലേജ് കോ-ഓർഡിനേറ്റർ ധന്യ ഇന്ദു എന്നിവർ പ്രസംഗിച്ചു.
District News
കല്‍പ്പറ്റ: റൂട്ട് സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്ക് പ്രിയദര്‍ശിനി പദ്ധതിയിലെ നഷ്ടത്തിന്റെ പേരില്‍ ഓണ്‍ലൈന്‍ വഴി സ്പെഷ്യല്‍ പെര്‍മിറ്റ് നല്കാന് നീക്കം നടക്കുന്നതായി കോണ്‍ട്രാക്ട് കാര്യേജ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്-സിസിഒഎ സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.ബി. രാജുകൃഷ്ണ ആരോപിച്ചു.
നീക്കത്തില്‍നിന്ന് സര്ക്കാരന് പിന്മാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അനുവദിച്ച റൂട്ടുകളില്‍ കൃത്യമായി സര്‍വീസ് നടത്താതെ അവധി, വിശേഷ ദിവസങ്ങളില്‍ സ്പെഷ്യല്‍ പെര്‍മിറ്റെടുത്ത് ഓട്ടം പോകാന്‍ സ്വകാര്യ ബസുകള്‍ക്ക് അനുമതി നല്‍കുന്നത് ഗ്രാമീണ മേഖലയിലെ യാത്രാപ്രശ്നം രൂക്ഷമാക്കും. സംസ്ഥാനത്ത് ടൂറിസം മേഖലയുടെ നട്ടെല്ല് കോണ്‍ട്രാക്ട് കാര്യേജുകളും ടൂര്‍ ഓപ്പറേറ്റര്‍മാരുമാണ്.
വിദേശ, ആഭ്യന്തര സഞ്ചാരികള്‍ക്ക് അത്യാധുനിക സൗകര്യങ്ങളോടെ യാത്രയൊരുക്കുന്ന ഈ മേഖലയെ സംരക്ഷിക്കുന്നതിനുപകരം റൂട്ട് ബസുകള്‍ക്ക് സമാന്തര സര്‍വീസിന് അവസരമൊരുക്കുന്നത് അനുചിതമാണെന്ന് രാജു കൃഷ്ണ പറഞ്ഞു.
District News
കല്‍പ്പറ്റ: പഴയ ബസ്സ്റ്റാന്‍ഡില്‍ കക്കൂസ് മാലിന്യവും മലിനജലവും പരന്നൊഴുകുന്നതില്‍ വേറിട്ട പ്രതിഷേധവുമായി നഗരവാസികളില്‍ ഒരു വിഭാഗം.
യാത്രക്കാര്‍ക്ക് മൂക്കില്‍ വയ്ക്കാന്‍ പഞ്ഞി വിതരണം ചെയ്തായിരുന്നു പ്രതിഷേധം. പഴയ ബസ് സ്റ്റാന്‍ഡിലെ ശൗചാലയത്തില്‍നിന്നുള്ള മലിനജലം റോഡിലേക്ക് ഒഴുകുന്നത് യാത്രക്കാരെയും ബസ് തൊഴിലാളികളെയും നാട്ടുകാരെയും ദുരിതത്തിലാക്കുകയാണ്. കടുത്ത ദുര്‍ഗന്ധമാണ് മാലിന്യത്തില്‍നിന്നു വമിക്കുന്നത്. ദിവസേന നൂറുകണക്കിന് യാത്രക്കാരും വിനോദ സഞ്ചാരികളും എത്തുന്ന സ്റ്റാന്‍ഡാണിത്. അടച്ചിട്ടിരുന്ന ശൗചാലയം യാത്രക്കാരുടെയടക്കം പ്രതിഷേധത്തെത്തുടര്‍ന്നാണ് നഗരസഭ തുറന്നുകൊടുത്തത്. കൃത്യമായ അറ്റകുറ്റപ്പണി നടത്താത്തതാണ് മലിനജലം പുറത്തേക്ക് ഒഴുകാന്‍ കാരണമെന്നാണ് സ്റ്റാന്‍ഡിലും പരിസരത്തും കച്ചവടം ചെയ്യുന്നവര്‍ പറയുന്നത്. പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും പ്രതിഷേധക്കാര്‍ മുന്നറിയിപ്പ് നല്കി.
District News
കൽപ്പറ്റ: പടിഞ്ഞാറത്തറ ആനിമൽ ബർത്ത് കണ്ട്രോൾ (എബിസി) കേന്ദ്രം തദ്ദേശ സ്വയംഭരണ മന്ത്രി കെ.എം. ഷാജി നാടിന് സമർപ്പിച്ചു.
തെരുവുനായ വിഷയത്തിൽ പഞ്ചായത്തുകളിൽ അതീവ ജാഗ്രത അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. പഠനാവശ്യത്തിന് വീട്ടിൽ നിന്ന് ഇറങ്ങുന്ന കുട്ടികൾവരെ തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയാകുന്നുണ്ട്. തദ്ദേശസ്വയംഭരണ വകുപ്പിന് മുന്നിലുള്ള പ്രതിസന്ധിയാണ് തെരുവുനായ ശല്യം പരിഹാരവും അവയുടെ അതിജീവനവും. വളർത്തുനായ്കളെ നിരുത്തരവാദപരമായി തെരുവിൽ കളയുന്ന രീതി സംസ്ഥാനത്ത് വ്യാപകമായുണ്ടെന്നത് സർക്കാരിന്റെ ശ്രദ്ധയിലുള്ള കാര്യമാണ്. നിലവിൽ തെരുവുനായ്ക്കളുടെ ഇരട്ടി വളർത്തു നായ്ക്കൾ കേരളത്തിലുണ്ട്. വളർത്തുനായ്ക്കളുടെ കുഞ്ഞുങ്ങളെ തെരുവുകളിൽ ഉപേക്ഷിക്കുന്ന പ്രവണതയുണ്ട്.
പഞ്ചായത്തുകളിൽ ഒരു ഏക്കർ സ്ഥലത്ത് ഏകദേശം ആയിരത്തിലധികം നായ്ക്കളെ പാർപ്പിക്കാൻ കഴിയുംവിധത്തിൽ ഷെൽട്ടറുകൾ നിർമിക്കാൻ സർക്കാർ ആലോചിക്കുന്നുണ്ട്. അതിനായി പഞ്ചായത്തുകളുമായുള്ള ചർച്ചകൾ നടക്കുന്നുണ്ടെന്നും സാധാരണക്കാരായ മനുഷ്യരുടെ പ്രശ്നങ്ങളോട് ചേർന്നു നിൽക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് കഴിയണമെന്നും മന്ത്രി പറഞ്ഞു. ആസ്പിരേഷൻ ജില്ലാ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച കുളന്പുരോഗ പ്രതിരോധ കുത്തിവയ്പ്പ് യജ്ഞത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച സ്ഥാപനങ്ങൾ, ജീവനക്കാർക്കുള്ള അവാർഡുകൾ, സംസ്ഥാന കുടുംബശ്രീ മിഷന്റെ ധീരം സ്വയം രക്ഷാ പരിശീലനം പദ്ധതി ഗുണഭോക്താക്കൾക്ക് ജഴ്സിയും വനിതാ ക്രിക്കറ്റ് താരങ്ങൾക്കുള്ള സ്പോർട്സ് കിറ്റും മന്ത്രി വിതരണം ചെയ്തു.
അധ്യാപക ദിനാചരണത്തിന്റെ ഭാഗമായി പഞ്ചായത്ത് പരിധിയിലെ വിദ്യാലയങ്ങളിലെ പ്രധാനാധ്യാപകരെ പരിപാടിയിൽ ആദരിച്ചു. എബിസി സെന്ററിലെ ഓപറേഷൻ തിയേറ്റർ ഉഷ വിജയൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്വയംഭരണവകുപ്പ് 97 ലക്ഷം രൂപയും മൃഗ സംരക്ഷണവകുപ്പ് 33 ലക്ഷം രൂപയും വിനിയോഗിച്ച് പൂർത്തീകരിച്ച് സെന്ററിൽ ഓപറേഷൻ തിയേറ്റർ, പ്രീസർജറി മുറികൾ, പോസ്റ്റ് ഓപറേറ്റീവ് ഷെൽട്ടർ, 84 കൂടുകൾ തുടങ്ങിയ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സെന്ററിലൂടെ പ്രതിമാസം 200 വന്ധ്യംകരണ ശസ്ത്രക്രിയകൾ നടത്താനാണ് ലക്ഷ്യമിടുന്നത്. ജില്ലയിലെ രണ്ടാമത്തെ ആനിമൽ ബർത്ത് കണ്ട്രോൾ കേന്ദ്രമാണ് പടിഞ്ഞാറത്തറയിലേത്.
ആദ്യഘട്ടത്തിൽ സ്കൂൾ പരിസരങ്ങൾ, ടൗണുകൾ, മാർക്കറ്റുകൾ, ആശുപത്രികൾ ഉൾപ്പെടെയുള്ള ജനസാന്ദ്രതാ മേഖലകളിൽ നിന്നും തെരുവുനായകളെ പിടികൂടും. കേന്ദ്രത്തിലെത്തിക്കുന്ന നായകൾക്ക് വിദഗ്ധ ശസ്ത്രക്രിയ നടത്തി പരിചരണം നൽകും. തുടർന്ന് പേ വിഷ പ്രതിരോധകുത്തിവയ്പ്പ് നൽകി പിടികൂടിയ സ്ഥലത്ത് തിരിച്ചെത്തിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ മുഖ്യാതിഥിയായി. ആനിമൽ വെൽഫയർ ബോർഡ് ഓഫ് ഇന്ത്യയുടെ അംഗീകാരപത്രം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഹംസ കൈമാറി. ജനപ്രതിനിധികൾക്കുംജീനക്കാർക്കുമായി "തെരുവുനായ നിയന്ത്രണം പ്രശ്നങ്ങളും പ്രായോഗിക പരിഹാര നിർദേശങ്ങളും’ എന്ന വിഷയത്തിൽ ബത്തേരി മൃഗസംരക്ഷണ പരിശീലന കേന്ദ്രം അസിസ്റ്റ് ഡയറക്ടർ ഡോ. വി. ജയേഷ് സെമിനാർ അവതരിപ്പിച്ചു. ജില്ലാ വെറ്ററിനറി കേന്ദ്രം ചീഫ് വെറ്ററിനറി ഓഫിസർ ഡോ. കെ.ആർ. ബിനു പ്രശാന്ത് മോഡറേറ്ററായിരുന്നു. ജില്ലാ വെറ്ററിനറി കേന്ദ്രം സീനിയർ വെറ്ററിനറി സർജൻ ഡോ. വി.ജെ. മനോജ്, വെറ്ററിനറി സർജൻ ഡോ. ആര്യ തെരേസ എന്നിവർ പ്രസംഗിച്ചു.
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമൻ, മാനന്തവാടി നഗരസഭ ചെയർപേഴ്സണ്‍ ജേക്കബ് സെബാസ്റ്റ്യൻ, വിവിധ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാപ്പഞ്ചായത്ത് അധ്യക്ഷർ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
District News
സുല്‍ത്താന്‍ ബത്തേരി: മുന്തരിയും ഓറഞ്ചും അടക്കമുള്ള പഴവര്‍ഗങ്ങള്‍ വിളയുന്ന വയനാട്ടില്‍ ആപ്പിളും കായ്ക്കും. മീനങ്ങാടി ചൂതുപാറയിലെ കര്ഷകന് പേരാശേരി സുദേവന്റെ കൃഷിയിടത്തിലാണ് ആപ്പിള്‍ വിളഞ്ഞത്.
പരീക്ഷണാടിസ്ഥാനത്തില്‍ വീട്ടുമുറ്റത്ത് നട്ട ആപ്പിള്ച്ചെടിയാണ് കായ്ച്ചത്. രണ്ട് ആപ്പിളാണ് ഇപ്പോഴുണ്ടായത്. ഒന്നര വര്‍ഷം മുമ്പ് കാര്യമ്പാടിയിലെ സ്വകാര്യ നഴ്സറിയില്‍നിന്നാണ് സുദേവന് ആപ്പിള്‍ തൈ വാങ്ങി നട്ടത്. ചാണകവും എല്ലുപൊടിയും മാത്രമാണ് ചെടിക്ക് വളമായി നല്‍കിയത്.
അവക്കാഡോയും ചാമ്പക്കയും വൈവിധ്യമാര്‍ന്ന മാവുകളും പ്ലാവുകളും സുദേവന്റെ കൃഷിയിടത്തില്‍ ഉണ്ട്. കൂടുതല്‍ കര്‍ഷകര്‍ ആപ്പിള്‍ കൃഷിയിലേക്കു കടന്നുവരുമെന്ന് പ്രതീക്ഷയാണ് സുദേവന് പങ്കുവയ്ക്കുന്നത്.
District News
മേപ്പാടി: മൂപ്പൈനാട് പഞ്ചായത്തിലെ വാളത്തൂര്‍, അരമംഗലംചാല്‍, ആനടിക്കാപ്പ് പ്രദേശത്തെ കുടുംബങ്ങള്‍ പുലി ഭീതിയില്‍ കഴിയുമ്പോഴും നടപടി സ്വീകരിക്കാതെ വനം വകുപ്പ്. 12-ാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളിലെ കുടുംബങ്ങളാണ് പുലി സാന്നിധ്യം മൂലം ഭയപ്പാടില്‍ കഴിയുന്നത്.
വിശാലമായ സ്വകാര്യ കാപ്പിത്തോട്ടങ്ങളും റിസോര്‍ട്ടുകളും ഉള്ള മേഖലയാണിവിടം. സന്ധ്യ കഴിഞ്ഞാല്‍ പുലികള്‍ ജനവാസ കേന്ദ്രങ്ങളിലേക്കിറങ്ങുന്നത് പതിവാണ്. അതിനാല്‍ ജനങ്ങള്‍ പുറത്തിറങ്ങാന്‍ ഭയപ്പെടുകയാണ്. പ്രദേശത്തെ പല കുടുംബങ്ങളിലുമുള്ള സിസിടിവി കാമറകളില്‍ രാത്രി കാലത്ത് പുലികള്‍ എത്തുന്നതിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്.
ഇതു മൂലം ഭീതിയിലായ നാട്ടുകാര്‍ കുട്ടികളെ സ്കൂളിലയക്കാന് പോലും ഭയപ്പെടുകയാണ്. പുലി സാന്നിധ്യമറിയിച്ചാല്‍ വനം വകുപ്പധികാരികള്‍ സ്ഥലത്തെത്തി പടക്കം പൊട്ടിച്ച ശേഷം മടങ്ങുകയാണ് പതിവ്. കൂട് സ്ഥാപിച്ച് പുലിയെ പിടികൂടണമെന്ന നാട്ടുകാരുടെ ആവശ്യം അവര്‍ അവഗണിക്കുകയാണെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. വളര്‍ത്തു മൃഗങ്ങളെ കൊലപ്പെടുത്തുന്ന സംഭവങ്ങളുണ്ടായാല്‍ മാത്രമേ കൂട് സ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കഴിയൂ എന്നാണ് വനംവകപ്പിന്റെ നിലപാട്. പ്രശ്നത്തിന് ശാശ്വതമായ പരിഹാര നടപടികള്‍ വേണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
District News
പുല്‍പ്പള്ളി: പി.എം. സൂര്യ ഘര്‍ മുഫ്ത്ത് ബിജിലി യോജന മുള്ളന്‍കൊല്ലി പഞ്ചായത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു.
സോളാര്‍ എനര്‍ജി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഊര്‍ജ വിഭാഗം സംസ്ഥാന നോഡല്‍ ഏജന്‍സിയായി പ്രവര്‍ത്തിക്കുന്ന അനര്‍ട്ടിന്റെ നേതൃത്വത്തിലായിരുന്നു സെമിനാര്‍. പഞ്ചായത്ത് പ്രസിഡന്റ് ലിസി സാബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷിനു കച്ചിറയില്‍ അധ്യക്ഷത വഹിച്ചു. അനര്‍ട്ട് ജില്ലാ എന്‍ജിനിയര്‍ പി. ഷുഹൈബ് ക്ലാസെടുത്തു. ജനപ്രതിനിധികള്‍, അനര്‍ട്ട് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സബ്സിഡി അടക്കമുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് 9188119412 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
District News
സുൽത്താൻ ബത്തേരി: നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രം ആരോഗ്യ മേഖലയ്ക്ക് മികച്ച മാതൃകയാണെന്നും കുടുംബാരോഗ്യ കേന്ദ്രത്തെ ലോക ശ്രദ്ധയിലേക്കെത്തിക്കാൻ വിവിധ യൂണിവേഴ്സിറ്റികളുടെ സേവനം ഉപയോഗപ്പെടുത്തി ഇന്റേണ്‍ഷിപ്പ് സൗകര്യം ഒരുക്കണമെന്നും തദ്ദേശ സ്വയംഭരണ മന്ത്രി കെ.എം. ഷാജി.
നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഫിസിയോതെറാപ്പി ആൻഡ് വെൽനസ് സെന്ററിലെ ഉപകരണങ്ങൾ, സഖി വുമണ്‍ വെൽനസ് കോസ്മറ്റിക്സ് ഗൈനക്കോളജി പദ്ധതി ലോഗോ പ്രകാശനം, സോളാർ പ്ലാന്റ് സ്വിച്ച് ഓണ്‍ കർമം, ന്യൂട്രീഷൻ കിറ്റ് വിതരണം എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ജനപ്രതിനിധിയെന്ന നിലയിൽ വിവിധ ആരോഗ്യ കേന്ദ്രങ്ങൾ സന്ദർശിച്ചിട്ടുണ്ടെന്നും അതിൽ നിന്നെല്ലാം വ്യത്യസ്തമായ ചലനാത്മകമായിട്ടുള്ള ആരോഗ്യ സ്ഥാപനമാണ് നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രമെന്നും മന്ത്രി പറഞ്ഞു. ആശുപത്രിയോട് ചേർന്നുള്ള സർക്കാർ ഭൂമി ആശുപത്രി ആവശ്യത്തിനായി ലഭ്യമാക്കുന്നത് സംബന്ധിച്ച വിഷയത്തിൽ സാങ്കേതിക വശങ്ങൾ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്തിന്റെയും നൂൽപ്പുഴ പഞ്ചായത്തിന്റെയും സഹകരണത്തോടെ 2025-2026 സാന്പത്തിക വർഷത്തെ തുക വിനിയോഗിച്ച് കുടുംബാരോഗ്യ കേന്ദ്രത്തിലെ ഫിസിയോതെറാപ്പി യൂണിറ്റിലേക്ക് 62.44 ലക്ഷം രൂപയുടെ ആധുനിക വൈദ്യുത ഉപകരണങ്ങളാണ് ഗവണ്മെന്റ് ഇ-മാർക്കറ്റ് പ്ലേസ് പോർട്ടൽ മുഖേന ലഭ്യമാക്കിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ അധ്യക്ഷത വഹിച്ചു.
എഡിഎം കെ. അജീഷ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഹംസ, ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന ശശീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. അവറാൻ, ജില്ലാ പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ സൽമ മോയിൻ, നൂൽപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. ജയ, വൈസ് പ്രസിഡന്റ് എൻ.എ. ഉസ്മാൻ, ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ബെന്നി കൈനിക്കൽ, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ പി.സി. മജീദ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബെന്നി ജോസഫ്, നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ.വി.പി. ദാഹർ മുഹമ്മദ്, ത്രിതല പഞ്ചായ്ത് പ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രവർത്തകർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
District News
മാനന്തവാടി: വയനാട്ടിലെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് അഭിമാനമായി മാനന്തവാടി ഗവ. കോളജിന് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഐഎസ്ആർഒ) റസ്പോണ്ഡ് പദ്ധതിയുടെ ഗവേഷണ അംഗീകാരം ലഭിച്ചതായി കോളജ് പ്രിൻസിപ്പൽ ഡോ. പി. പ്രിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കോളജിലെ ഇലക്ട്രോണിക്സ് വിഭാഗം അസോസിയേറ്റ് പ്രഫ. ഡോ. രോഹിത് കെ. രാജ് നേതൃത്വം നൽകുന്ന Heta Sink Integrated Xband Micrstorip Antenna Array എന്ന ഗവേഷണ പദ്ധതിക്കാണ് ഐഎസ്ആർഒയുടെ അനുമതി ലഭിച്ചത്.
ഐഐടി, എൻഐടിഐഎ ഉൾപ്പെടെയുള്ള രാജ്യത്തെ പ്രമുഖ ഉന്നത വിദ്യാഭ്യാസഗവേഷണ സ്ഥാപനങ്ങളുമായി മത്സരിച്ചാണ് മാനന്തവാടി ഗവ. കോളജിന്റെ ഗവേഷണ പദ്ധതിക്ക് ഐഎസ്ആർഒയുടെ അംഗീകാരം ലഭിച്ചത്. രണ്ട് വർഷം ദൈർഘ്യമുള്ള പദ്ധതിക്ക് ഏകദേശം 26.3 ലക്ഷം രൂപയാണ് ഐഎസ്ആർഒ അനുവദിച്ചിരിക്കുന്നത്.
ആദ്യ വർഷത്തെ ഗവേഷണ പ്രവർത്തനങ്ങൾക്കായി ഏകദേശം 20.5 ലക്ഷം രൂപയുടെ ഗ്രാന്റും അനുവദിച്ചിട്ടുണ്ട്.ബഹിരാകാശ ആവശ്യങ്ങൾക്കായുള്ള ആന്റിനാ സംവിധാനങ്ങളുടെ രൂപകൽപനയും വികസനവുമായി ബന്ധപ്പെട്ട ഗവേഷണമായതിനാൽ ജില്ലയിലെയും മാനന്തവാടി ഗവ. കോളജ് കാന്പസിലെയും ഇലക്ട്രോണിക്സ്, ഫിസിക്സ് വിദ്യാർഥികൾക്കും ഗവേഷണതത്പരരായ വിദ്യാർഥികൾക്കും ഏറെ പ്രയോജനകരമാകും.
ആന്റിനാ സിസ്റ്റങ്ങൾ, മൈക്രോസ്ട്രിപ്പ് ആന്റിനകൾ, തയമിറ സാങ്കേതികവിദ്യ, ബഹിരാകാശ ആശയവിനിമയ സംവിധാനങ്ങൾ തുടങ്ങിയ മേഖലകളിൽ നേരിട്ടുള്ള ഗവേഷണ പരിചയം നേടുന്നതിനും വിദ്യാർഥികൾക്ക് അവസരമൊരുങ്ങും. ഐഎസ്ആർഒയുമായി സഹകരിച്ചുള്ള ഗവേഷണത്തിലൂടെ വയനാട്ടിലെ വിദ്യാർഥികൾക്ക് ബഹിരാകാശ സാങ്കേതികവിദ്യയുടെ പ്രായോഗിക മേഖലകളിലേക്ക് കടന്നുവരാനുള്ള അവസരവും ഇതിലൂടെ ലഭിക്കും.
വാർത്താസമ്മേളനത്തിൽ കോളജ് ഐക്യുഎസി കോ-ഓർഡിനേറ്റർ പ്രഫ. ജാൾസണ്‍ ജേക്കബ്, ഡോ. രോഹിത് കെ. രാജ് എന്നിവരും സന്നിഹാതരായിരുന്നു.
District News
കൽപ്പറ്റ: പൊതുജനങ്ങൾ നേത്രദാനത്തിന് സന്നദ്ധരായാൽ അന്ധതയ്ക്ക് പരിഹാരം കാണാമെന്ന് ഉഷ വിജയൻ എംഎൽഎ. മാനന്തവാടി സ്കിൽ ലാബിൽ നടന്ന 41-ാമത് ദേശീയ നേത്രദാന പക്ഷാചരണം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു എംഎൽഎ.
കണ്ണുകൾ ദാനം ചെയ്യുക, കാഴ്ച സമ്മാനിക്കുകയെന്നതാണ് ഈ വർഷത്തെ സന്ദേശം. രാജ്യത്ത് 120 ലക്ഷത്തോളം അന്ധരാണുള്ളത്. ഇതിൽ പന്ത്രണ്ട് ലക്ഷത്തോളം പേരുടെ അന്ധതയ്ക്ക് കാരണം നേത്രപടല തകരാറുകളാണ്. നേത്രപടലം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിലൂടെ മാത്രമേ കാഴ്ച വീണ്ടെടുക്കാൻ സാധിക്കുകയുള്ളൂ.
മരണാനന്തരം ദാനം ചെയ്യുന്ന കണ്ണിന്റെ നേത്രപടലമാണ് ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കാൻ സാധിക്കു. ഇതിനായി എല്ലാവർക്കും നേത്രദാന സമ്മതപത്രം നൽകാവുന്നതാണ്. എട്ടുവരെയാണ് ദേശീയ നേത്രദാന പക്ഷാചരണം ആചരിക്കുന്നത്.
മാനന്തവാടി നഗരസഭാ ചെയർപേഴ്സണ്‍ ജേക്കബ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. മാനന്തവാടി നഗരസഭ ആരോഗ്യവിദ്യാഭ്യാസ സ്ഥിരംസമിതി ചെയർപേഴ്സണ്‍ ഷിബു കെ. ജോർജ് നേത്രദാന പ്രതിജ്ഞന ചൊല്ലി. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വി.ആർ. ഷീജ പക്ഷാചരണ സന്ദേശവും ജില്ലാ എൻസിഡി നോഡൽ ഓഫിസർ ഡോ. പി.എസ്. സുഷമ വിഷയാവതരണവും നടത്തി. മാനന്തവാടി ജില്ലാ ആശുപത്രിയിലെ ജൂനിയർ കണ്‍സൾട്ടന്റ് ഡോ. കെ.എം. ധന്യ ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകി. മാനന്തവാടി ഗവ. നഴ്സിംഗ് കോളജ് വിദ്യാർഥികൾ നേത്രദാന ബോധവത്കരണ ലഘുനാടകം അവതരിപ്പിച്ചു.
ജില്ല മെഡിക്കൽ ഓഫിസർ ഡോ. പി.എം. മൊയ്തീൻഷാ, മാനന്തവാടി നഗരസഭ ഡിവിഷൻ കൗണ്‍സിലർ പി.കെ. ഹംസ, വയനാട് ഗവ. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. യു. അനുജ, മാനന്തവാടി ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. സി.കെ. ജീവൻലാൽ, ജില്ലാ ഒഫ്താൽമിക് സർജൻ ഡോ. സന്ധ്യ റാം, മെഡിക്കൽ കോളജ് ഒഫ്താൽമിക് വിഭാഗം അസിസ്റ്റന്റ് പ്രഫ. ഡോ. രചന ചന്ദ്രൻ, ജില്ലാ ആശുപത്രി ആർഎംഒ ഡോ. ജി.ആർ. ഫെസിൻ, ഗവ. നഴ്സിംഗ് കോളജ് പ്രിൻസിപ്പൽ കെ.കെ. റസിയ, ജില്ലാ എഡ്യുക്കേഷൻ മീഡിയ ഓഫിസർ കെ.എം. മുസ്തഫ, ഡെപ്യൂട്ടി ജില്ലാ എഡ്യുക്കേഷൻ മീഡിയ ഓഫിസർ പി.എം. ഫസൽ, ജില്ലാ വെക്ടർ ബോണ്‍ ഡിസീസ് കണ്ട്രോൾ ഓഫിസർ വി.പി. കൃഷ്ണകുമാർ, ടെക്നിക്കൽ അസിസ്റ്റന്റ് സി.കെ. ബിജു, ജില്ലാ നഴ്സിംഗ് ഓഫിസർ ബിനിമോൾ തോമസ്, ജില്ല ഒഫ്താൽമിക് കോഓർഡിനേറ്റർ എം. സ്മിത എന്നിവർ പ്രസംഗിച്ചു. ജില്ലയിലെ ദേശീയ അന്ധത നിവാരണ പരാടി വിഭാഗം ജീവനക്കാർ, ആരോഗ്യ പ്രവർത്തകർ, ആശാപ്രവർത്തകർ, കോളജ് വിദ്യാർഥികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
District News
സുൽത്താൻ ബത്തേരി: വയനാടിന്റെ യാത്രാദുരിതത്തിന് ശാശ്വത പരിഹാരമായി നിർദേശിച്ച തുരങ്കപാത പദ്ധതി എത്രയും വേഗം യാഥാർഥ്യമാക്കണമെന്ന് എക്യുമെനിക്കൽ ഫോറം സർക്കാരിനോട് ആവശ്യപ്പെട്ടു.
പ്രകൃതിദുരന്തങ്ങളെ അതിജീവിക്കാൻ കഴിയുന്ന ആധുനിക എൻജിനിയറിംഗ് സംവിധാനത്തിൽ തുരങ്കപാത നിർമിക്കണം. കാർഷിക മേഖലയ്ക്കും വിനോദസഞ്ചാരത്തിനും വലിയ പ്രാധാന്യമുള്ള ചുരം വഴി ദിവസേന ആയിരക്കണക്കിന് വാഹനങ്ങളാണ് ജില്ലയ്ക്ക് പുറത്തേക്കും അകത്തേക്കും സഞ്ചരിക്കുന്നത്.
മാനന്തവാടിയിൽനിന്ന് കുറ്റ്യാടി, പാൽചുരം, പേര്യ, നാടുകാണി, താമരശേരി എന്നീ ചുരങ്ങൾ വഴിയാണ് പ്രധാനമായും പുറംലോകവുമായി ബന്ധപ്പെടുന്നത്. ചുരം പാതകളിലൂടെയുള്ള യാത്ര പലപ്പോഴും ദുർഘടമാകുന്നതും യാത്രക്കാരെ ദുരിതത്തിലാക്കുന്നതുമാണ്.
മഴക്കാലത്ത് മണ്ണിടിച്ചിൽ ഭീഷണിയും ഗതാഗത തടസവും പതിവാണ്. താമരശേരി ചുരത്തിൽ മിക്കപ്പോഴും മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നു. ഇതുമൂലം വിമാനയാത്ര ഉൾപ്പെടെയുള്ള അടിയന്തര യാത്രകൾ മുടങ്ങുന്ന സാഹചര്യവുമുണ്ട്.
അത്യാസന്ന നിലയിലുള്ള രോഗികളെ സമയബന്ധിതമായി വിദഗ്ധ ചികിത്സയ്ക്കായി ജില്ലയ്ക്ക് പുറത്തേക്ക് എത്തിക്കുന്നതിനും ചുരത്തിലെ ഗതാഗത തടസങ്ങൾ വെല്ലുവിളിയാകുന്നു.
മുത്തങ്ങ–ഗുണ്ടൽപേട്ട വഴി ചുരം ഒഴിവാക്കി യാത്ര ചെയ്യാനാകുമെങ്കിലും രാത്രിയിൽ യാത്രാ നിയന്ത്രണമുള്ളതിനാൽ ഇത് എല്ലായ്പ്പോഴും പ്രായോഗികമല്ല. മരണം, വിവാഹം, ചികിത്സ, ആംബുലൻസ് യാത്ര തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിലും വയനാട്ടിൽനിന്ന് ജില്ലയ്ക്ക് പുറത്തേക്ക് സുഗമമായി സഞ്ചരിക്കാനാകാത്ത സ്ഥിതിയാണെന്ന് ഫോറം ചൂണ്ടിക്കാട്ടി.
ഈ സാഹചര്യത്തിലാണ് തുരങ്കപാത എന്ന ആശയം പ്രാധാന്യമർഹിക്കുന്നതെന്ന് എക്യുമെനിക്കൽ ഫോറം അഭിപ്രായപ്പെട്ടു. തുരങ്കപാതയുടെ നിർമാണം വേഗത്തിലാക്കുകയും പ്രകൃതിദുരന്തങ്ങളുടെ ആഘാതം പരമാവധി കുറയ്ക്കുന്ന ആധുനിക സാങ്കേതികവിദ്യയും സുരക്ഷാ സംവിധാനങ്ങളും ഉറപ്പാക്കുകയും വേണമെന്നും ഫോറം ആവശ്യപ്പെട്ടു. എക്യുമെനിക്കൽ ഫോറം പ്രസിഡന്റ് ഫാ. മത്തായി അതിരംപുഴ, സെക്രട്ടറി ഫാ. അനീഷ് പൂമല, ഫാ. തോമസ് മണക്കുന്നേൽ, ഫാ. സാം പ്രകാശ്, ബില്ലിഗ്രഹാം, ഫാ. വിപിൻ, ഫാ. അനീഷ് ജോർജ്, ഫാ. സെബാസ്റ്റ്യൻ കീപ്പള്ളി, ഫാ. അഖിൽ തോമസ്, വി.പി. തോമസ്, പ്രഫ. തര്യത്ത്, വിൻസന്റ് വട്ടപ്പറന്പിൽ, ജോജി മൂലങ്കാവ് എന്നിവർ പ്രസംഗിച്ചു.
District News
മാനന്തവാടി: ടാറിംഗ് കഴിഞ്ഞ് അഞ്ച് മാസം പിന്നിട്ടപ്പോഴേക്കും പിലാക്കാവ്-വട്ടര്‍കുന്ന്-ചിറക്കര റോഡ് തകര്‍ന്നു. മൂന്ന് കിലോമീറ്ററോളം നീളമുള്ള റോഡ് തകര്‍ന്നതിനെത്തുടര്‍ന്ന് പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങി.
മുന്‍ മന്ത്രി ഒ.ആര്. കേളുവിന്റെ താല്പര്യപ്രകാരം 1.35 കോടി രൂപ വകയിരുത്തി നിര്‍മിച്ച റോഡാണ് അഞ്ചാം മാസത്തില്‍ത്തന്നെ വന്‍ കുഴികള്‍ രൂപപ്പെട്ട് യാത്രക്കാര്‍ക്ക് ഭീഷണിയായി മാറിയത്. ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍മിച്ച ഈ റോഡ് വര്‍ഷങ്ങളായി തകര്‍ന്നു കിടക്കുകയായിരുന്നു. ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിലാണ് നവീകരണം നടത്തിയത്. വലിയ തുക ചെലവഴിച്ചിട്ടും ഒരു വര്‍ഷം പോലും റോഡ് ഉപയോഗിക്കാന്‍ നാട്ടുകാര്‍ക്ക് കഴിഞ്ഞില്ല. ടാറിങ് നടന്ന് അഞ്ച് മാസം തികയും മുമ്പ് തന്നെ പലയിടത്തും ടാര്‍ ഇളകിപ്പോവുകയും വലിയ കുഴികള്‍ രൂപപ്പെടുകയും ചെയ്തു. റോഡ് നിര്‍മാണത്തില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നും ഇതിന് പിന്നിലുള്ള ഉദ്യോഗസ്ഥരെയും കരാറുകാരനെയും കണ്ടെത്തി വിജിലന്‍സ് അന്വേഷണം നടത്തണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
District News
തലപ്പുഴ: ഗവ. എന്‍ജിനിയറിംഗ് കോളജില്‍ 2025-2026 വര്‍ഷങ്ങളില്‍ പഠനം വിജയകരമായി പൂര്‍ത്തിയാക്കിയ 214 പേരുടെ സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി.
അനുഗ്രഹ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് ഉഷ വിജയന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. എന്‍ജിനിയറുടെ ശക്തി സാങ്കേതിക അറിവ് മാത്രമല്ല, ഉത്തരവാദിത്വവും സത്യസന്ധതയും കൂടിയാണെന്ന് അവര്‍ പറഞ്ഞു. പ്രിന്‍സിപ്പല്‍ ഡോ. വി. ആര്. രാജീവ് അധ്യക്ഷത വഹിച്ചു. പി. ജയപ്രകാശ്, എ. സുജിത്ത്, ഇ. എ. ജാസ്മിന്, വി.എസ്. അനിത, തുടങ്ങിയവര്‍ പ്രസംഗിച്ചു.
District News
താമരശേരി: പശ്ചിമഘട്ട പരിസ്ഥിതിലോല പ്രദേശം (ഇഎസ്എ) സംബന്ധിച്ച് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച കരട് വിജ്ഞാപനത്തിൽ ശാസ്ത്രീയ പുനഃപരിശോധന വേണമെന്നും ജനവാസ-കാർഷിക മേഖലകളെ നിയന്ത്രണങ്ങളിൽ നിന്ന് പൂർണമായി ഒഴിവാക്കണമെന്നും കേരള പഞ്ചായത്ത് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചേർന്ന ജനപ്രതിനിധി സംഗമം ആവശ്യപ്പെട്ടു. ഇഎസ്എ പരിധി വനാതിർത്തിയിൽ മാത്രമായി നിജപ്പെടുത്തി മലയോര ജനതയുടെ ആശങ്കകൾ അടിയന്തരമായി പരിഹരിക്കാൻ സർക്കാർ ഇടപെടണമെന്ന് സംഗമത്തിൽ പാസാക്കിയ പ്രമേയം ആവശ്യപ്പെട്ടു.
ഇഎസ്എയുമായി ബന്ധപ്പെട്ട് മന്ത്രി അഡ്വ. സണ്ണി ജോസഫിനെയും മുഖ്യമന്ത്രി വി.ഡി. സതീശനെയും ഒന്‍പതിന് പഞ്ചായത്ത് അസോസിയേഷൻ ഭാരവാഹികളായ ബിജു താന്നിക്കാക്കുഴി, പ്രേംജി ജെയിംസ്, ജിതേഷ് മുതുകാട് എന്നിവരുടെ നേതൃത്വത്തിൽ നേരിട്ട് സന്ദർശിച്ച് നിവേദനം നൽകാനും വിഷയത്തിന്റെ ഗൗരവം ധരിപ്പിക്കാനും സംഗമം തീരുമാനിച്ചു.
ഭരണപരമായ സൗകര്യത്തിന് നിശ്ചയിച്ച വില്ലേജുകളെ മൊത്തമായി ഇഎസ്എ പരിധിയിൽ കൊണ്ടുവരുന്ന രീതി തികച്ചും അശാസ്ത്രീയമാണ്.
ശാസ്ത്രീയ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള നിർദ്ദേശങ്ങൾ മലയോരത്തെ ജനജീവിതത്തെയും കർഷകരെയും കടുത്ത പ്രതിസന്ധിയിലാക്കും. വനപ്രദേശങ്ങളും സംരക്ഷിത മേഖലകളും വനംവകുപ്പിന്റെ രേഖകളും ജിഐഎസ് ഡാറ്റയും അടിസ്ഥാനമാക്കി കൃത്യമായി വേർതിരിച്ച് അതിർത്തി നിർണയം നടത്തണം.
അന്തിമ വിജ്ഞാപനത്തിന് മുൻപ് വില്ലേജ് അടിസ്ഥാനത്തിൽ ഡാറ്റാ ഓഡിറ്റും ജിയോ കോർഡിനേറ്റ് മാപ്പിംഗും പൂർത്തിയാക്കി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അഭിപ്രായം ഉറപ്പുവരുത്തണമെന്നും ജനപ്രതിനിധികൾ യോഗത്തിൽ ആവശ്യപ്പെട്ടു.
ജനപ്രതിനിധി സംഗമം പി.കെ. ഫിറോസ് എംഎൽഎ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ബിജു താന്നിക്കാക്കുഴി അധ്യക്ഷത വഹിച്ചു. സി.കെ. കാസിം എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ എന്നിവർ മുഖ്യാതിഥികളായി. ജില്ലാ സെക്രട്ടറി ജിതേഷ് മുതുകാട് വിഷയാവതരണം നടത്തി. സംസ്ഥാന സെക്രട്ടറി അഹമ്മദ് പുന്നക്കൽ, പഞ്ചായത്ത് അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പ്രേംജി ജെയിംസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ മിനി വട്ടക്കണ്ടി, ഇസ്മായിൽ കുറുമ്പോയിൽ, കെ. ശശീന്ദ്രൻ, അംബിക മംഗലത്ത്, വൈസ് പ്രസിഡന്റ് ഹുസൈൻ എന്നിവർ പ്രസംഗിച്ചു.
ജില്ലാ പഞ്ചായത്ത് അംഗങ്ങളായ രാജേഷ് ജോസ്, പി.ജി. മുഹമ്മദ്, കെ.കെ. ഹനീഫ, രാധിക ചിറയിൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റീമ കുന്നമ്മൽ, പഞ്ചായത്ത് സാരഥികളായ ജിതിൻ പല്ലാട്ട്, പി.ആർ. അജിത, അന്നക്കുട്ടി ദേവസ്യ, അലക്സ് തോമസ് ചെമ്പകശേരി, സജീന, പ്രേംജി ജെയിംസ്, ബിജു താന്നിക്കാക്കുഴി, നജ്മുന്നിസ, സിനി ജീനോ, ബിജു കടലാശേരി, മോളി തോമസ്, ജിതേഷ് മുതുകാട്, മേഘ പൊയിൽ പറമ്പത്ത്, രമേശൻ മണലിൽ, സജ്ന മഞ്ഞൂർ, എം.പി. കുഞ്ഞിരാമൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
District News
തിരുവമ്പാടി :പശ്ചിമഘട്ട പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ട് ജനവാസ പ്രദേശങ്ങളെ പൂർണമായും ഒഴിവാക്കണമെന്ന് സിപിഎം തിരുവമ്പാടി ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു.
കേരളത്തിന്റെ ഔദ്യോഗിക നിലപാട് കേന്ദ്ര സർക്കാരിനെ അറിയിച്ചിട്ടും അത് പരിഗണിക്കാതെ നേരത്തെ നിശ്ചയിച്ചിരുന്ന വിസ്തൃതി തന്നെ ഉൾപ്പെടുത്തി പുതിയ കരട് വിജ്ഞാപനം പുറപ്പെടുവിച്ച കേന്ദ്ര സർക്കാർ നടപടി പ്രതിഷേധാർഹമാണെന്ന് ഏരിയ കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു.സിപിഎം. തിരുവമ്പാടി ഏരിയ കമ്മിറ്റി അംഗം ഇ.ജെ. ജലീൽ കൂടരഞ്ഞി അധ്യക്ഷനായി.
ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.വിശ്വനാഥൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ വി.കെ. വിനോദ്, ലിന്റൊ ജോസഫ്, ഏരിയ കമ്മിറ്റി അംഗങ്ങളായ ജോണി ഇടശ്ശേരി, കെ.ടി. ബിനു, ദിപു പ്രേംനാഥ് എന്നിവർ പ്രസംഗിച്ചു.
District News
നാദാപുരം: വിലങ്ങാട് മലയങ്ങാട് മലയോരത്ത് വീണ്ടും കാട്ടാനക്കൂട്ടങ്ങൾ. തൊഴിലാളികൾ രക്ഷപ്പെട്ടത് തലനാരിഴക്ക്. ചക്കരക്കുണ്ടിൽ ഇറങ്ങിയ കാട്ടാനകൾ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലാണ് വ്യാപകമായി കാർഷിക വിളകൾ നശിപ്പിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് തയ്യിൽ രാജുവിന്റെ ഉടമസ്ഥതയിലുള്ള കൃഷിഭൂമിയിലെ കാർഷിക വിളകൾ നശിപ്പിച്ചിരിക്കുന്നത്.
കമുങ്ങിൻ തൈകൾ വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ ടാപ്പിങ്ങിന് എത്തിയ തൊഴിലാളിയാണ് കൃഷിയിടത്തിൽ ആനയെ കണ്ടത്. തൊഴിലാളി കൃഷി ഭൂമിയിൽ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. ആന കൃഷിയിടത്തിൽ തന്നെ തമ്പടിച്ചിരിക്കുകയാണ്. കഴിഞ്ഞ മാസവും ആന ഈ പ്രദേശത്ത് കാർഷിക വിളകൾ നശിപ്പിച്ചിരുന്നു. കണ്ണവം വനത്തിന്റെ വനാതിർത്തി പങ്കിടുന്ന മേഖലകളിൽ ഫെൻസിംഗ് ലൈൻ ഇല്ലാത്തത് ആനകൾക്ക് യഥേഷ്ടം കൃഷി ഭൂമിയിലേക്ക് ഇറങ്ങാൻ സാഹചര്യമൊരുക്കുന്നതായി കർഷകർ പറഞ്ഞു. ഭീതി ജനകമായ സാഹചര്യത്തിലാണ് കൃഷിയിടത്തിൽ ജോലിക്കെത്തുന്നതെന്നും വന്യ മൃഗങ്ങളിൽ നിന്ന് സംരക്ഷണം ഒരുക്കാൻ വനം വകുപ്പ് നടപടി സ്വീകരിക്കണമെന്നും തൊഴിലാളികൾ പറഞ്ഞു.
District News
കോഴിക്കോട്: ജില്ലയില്‍ വിട്ടുമാറാതെപനി. പനിലബാധിച്ചെത്തുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചു വരികയാണ്. ചുമയോടും കടുത്ത ക്ഷീണത്തോടുംകൂടിയ പനി പടരുന്ന സാഹചര്യത്തില്‍ എല്ലാവരും ജാഗ്രതപാലിക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍അറിയിച്ചു.
ആശുപത്രികൾ ഭൂരിഭാഗവും പനി ബാധിതരാൽ തിങ്ങിനിറഞ്ഞിരിക്കയാണ്. തുടര്‍ച്ചയായി മൂന്നാംദിവസവും ആയിരത്തിലേറെ രോഗികള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടി എത്തി. സ്വകാര്യ ആശുപത്രികളില്‍ എത്തുന്നവരുടെ എണ്ണം വേറെ. പിടിപെട്ടവരില്‍ പനി ഒരാഴ്ചയോളംനീണ്ടുനില്ക്കുന്നുവെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
ചുമ മാറാന്‍ അതിലേറെ സമയമെടുക്കുന്നുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളജില്എണ്പത് പേര് ഇപ്പോള്‍ പനി ബാധിച്ച് ചികിത്സയില്‍ കഴിയുന്നുണ്ട്.
ഒരോ ദിവസവും നൂറിലധികം രോഗികളാണ് ഒപിയില്എത്തുന്നത്. രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്കും പനി പടരുന്ന സാഹചര്യമുണ്ട്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും പനി ബാധിച്ച് ചികിത്സ തേടുന്നവരുടെഎണ്ണത്തില് വലിയ വര്‍ധനവുണ്ടായിട്ടുണ്ട്.
ഇതിനിടയില്‍ ഡെങ്കിപനിയും ആശങ്ക ഉയര്‍ത്തുന്നുണ്ട്. കഴിഞ്ഞദിവസം അഞ്ച് ഡെങ്കികേസുകളാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഓരോ മലേറിയ കേസും എലിപ്പനിയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേസമയം മെഡിക്കല്‍ കോളജില്‍ ഉള്‍പ്പെടെ ആവശ്യത്തിന് ഡോക്ടര്‍മാരും നഴ്സുമാരും ഇല്ലാത്ത അവസ്ഥ ജീവനക്കാര്‍ ചൂണ്ടികാണിക്കുന്നു.
District News
മുക്കം: അഗസ്ത്യൻമുഴി- കുന്നമംഗലം റോഡിൽ അപകടങ്ങൾ തുടർക്കഥയാവുന്നു. ഒരു മാസത്തിനിടെ ചെറുതും വലുതുമായ ഒരു ഡസനോളം വാഹനാപകടങ്ങളാണ് ഇവിടെ നടന്നത്. അമിതവേഗം, അശ്രദ്ധമായ ഡ്രൈവിംഗ്, റോഡിലെ തിരക്ക്, അനധികൃത പാർക്കിംഗ് തുടങ്ങിയവയാണ് അപകടങ്ങൾക്ക് പ്രധാന കാരണമാവുന്നത്.
മുക്കം - താമരശേരി സംസ്ഥാന പാതയുടെ ബദൽപാതയായ മുക്കം പിസി ജംഗ്ഷൻ - കയ്യിട്ടാപ്പൊയിൽ - മാമ്പറ്റ റോഡും, മാമ്പറ്റ - വട്ടോളിപ്പറമ്പ് - അമ്പലക്കണ്ടി റോഡും കഴിഞ്ഞ വർഷം വീതികൂട്ടി നവീകരിച്ചിരുന്നു. അഗസ്ത്യൻമുഴി അങ്ങാടിയിലെ ഗതാഗതക്കുരുക്കിൽ നിന്ന് രക്ഷനേടാൻ സ്വകാര്യ ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ കുറ്റിപ്പാല - മാമ്പറ്റ വഴി സഞ്ചരിക്കുന്നതും ജംഗ്ഷനിലെ ഗതാഗത നിയന്ത്രണ സംവിധാനങ്ങളുടെ അപര്യാപ്തതയും അപകടസാധ്യത വർധിപ്പിക്കുന്നുണ്ട്. രാത്രികാലങ്ങളിലെ വെളിച്ചക്കുറവും അപകട സാധ്യത കൂട്ടുന്നതായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
അപകടങ്ങൾ തുടർച്ചയായിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് ആവശ്യമായ നടപടികൾ ഉണ്ടാകുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.
ജംഗ്ഷനിൽ ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തുകയും ഗതാഗത നിയന്ത്രണം ശക്തമാക്കുകയും ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം
District News
കൂരാച്ചുണ്ട്: കല്ലാനോട് സാംസ്കാരിക നിലയം സംഘടിപ്പിച്ച ‘പാട്ടും പറച്ചിലും’പരിപാടി ശ്രദ്ധേയമായി. പഴയകാല ഗാനങ്ങൾ കോർത്തിണക്കി പ്രാദേശിക കലാകാരന്മാർ അണിനിരന്നാണ്പരിപാടി നടത്തിയത്. ദാസ് കാനാട്ടിന്റെ ഗാനത്തോടെയാണ് പരിപാടി ആരംഭിച്ചത്. പിന്നീട് സിനിമാപാട്ട്, നാടൻപാട്ട്, നാടകപാട്ട്, കവിത എന്നിവ അരങ്ങേറി. കൂരാച്ചുണ്ട് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദുമോൾ തോമസ് ഉദ്ഘാടനം ചെയ്തു. സാംസ്കാരിക നിലയം പ്രസിഡന്റ് ഷാജു ചോരപ്പുള്ളി അധ്യക്ഷത വഹിച്ചു.
വാർഡ് മെമ്പർ സണ്ണി ജോസഫ്, ബ്ലോക്ക് അംഗം അരുൺ ജോസ്, കമ്മിറ്റിയംഗം ഗോപി ആലക്കൽ, സന്ദീപ് കളപ്പുരയ്ക്കൽ എന്നിവർ പ്രസംഗിച്ചു. ജോബി ആക്കൽ, ജോയി മറ്റത്തിൽ, ജിന്റോ കാരക്കാട്ട്, സജി നരിക്കുഴി, വിനോദ് നരിക്കുഴി, ജോസ് വട്ടുകുളം എന്നിവർ നേതൃത്വം നൽകി.
District News
കോഴിക്കോട്: പ്രൊവിഡന്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ്ടു വിഭാഗത്തിന്റെ സേവനപഠന പദ്ധതിയുടെ ഭാഗമായുള്ള ‘കൂട്ട് ഫേസ് 3’ ബൈരായിക്കുളം ഗവ. എല്‍പി സ്കൂളില്‍ സിറ്റി പൊലിസ് കമ്മിഷണര്‍ എ.പി. ഷൗക്കത്ത് അലി ഉദ്ഘാടനം ചെയ്തു.
ജോയിന്റ് എക്സൈസ് കമ്മിഷണര്‍ വൈ. ഷിബു മുഖ്യാതിഥിയായിരുന്നു.
സ്കൂള്‍ എച്ച്എം കെ.പി. ദീപ്തി അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രൊവിഡന്‍സ് പ്രിന്‍സിപല്‍ സിസ്റ്റര്‍ ഡോ. സില്‍വി ആന്റണി, സിസ്റ്റര്‍ സെലിന്, ജിയോ ജെയ്സണ്‍, കെ.ശേഖര്‍, കെ. സുരേഷ്, പ്രശാന്ത്, സജീവ്, ലീന സക്കറിയാസ്, ജി.എസ്. രമ്യ എന്നിവര്‍ സംസാരിച്ചു.
District News
നാദാപുരം: വിലങ്ങാട് വായാട് ഉന്നതിയിൽ കാട്ട് പോത്തിന്റെ അക്രമത്തിൽ കൊല്ലപ്പെട്ട വേലിയേരി സുനിലിന്റെ വീട്ടിലെത്തി മന്ത്രി കെ.എ. തുളസി.
വ്യാഴാഴ്ച്ച വൈകുന്നേരം അഞ്ചോടെയാണ് കെ.എം. അഭിജിത്ത് എംഎൽഎയോടൊപ്പം മന്ത്രി വായാട് ഉന്നതിയിലെത്തിയത്. മന്ത്രി സുനിലിന്റെ ഭാര്യ ഷീജയെയും മകൻ ദിൽജിത്തിനെയും ചേർത്ത് പിടിച്ച് കുടുംബത്തിന്റെ ദുഃഖത്തിൽ പങ്ക് ചേർന്നു.
മന്ത്രി പതിനഞ്ച് മിനിറ്റോളം സുനിലിന്റെ ഭാര്യയോട് കാര്യങ്ങൾ ചോദിച്ചറിയുകയും സർക്കാറിന്റെ ഭാഗത്ത് നിന്ന് വേണ്ട സഹായങ്ങൾ ചെയ്ത് തരുമെന്ന് അദ്ദേഹം പറഞ്ഞു.
അന്ന് തന്നെ ഹൃദയാഘാതത്തിൽ മരിച്ച സുനിലിന്റെ പിതൃസഹോദര പുത്രൻ ജിജീഷിന്റെ വീടും മന്ത്രി സന്ദർശിച്ചു.
ഊരുമൂപ്പത്തി ലീല വിനോദിനി ജിജീഷിന്റെ കുടുംബത്തിനും നഷ്ടപരിഹാരം നൽകണമെന്ന് മന്ത്രിയോടാവശ്യപ്പെട്ടു.
District News
കോഴിക്കോട്: പൊതുവിദ്യാഭ്യാസ മേഖലയില്‍ നിര്‍ണായക പങ്കുവഹിക്കുന്ന ബ്ലോക്ക് റിസോഴ്സ് സെന്ററുകളില്‍(ബിആര്‍സി) കൂട്ട പിരിച്ചുവിടല്‍. ഇവിടങ്ങളില്‍ സേവനം ചെയ്തിരുന്ന ആയിരത്തോളം ക്ലസ്റ്റര്‍ റിസോഴ്സ് സെന്റര്‍ കോര്‍ഡിനേറ്റര്‍മാരെയും(സിആര്‍സിസി) ജീവനക്കാരെയുമാണ് ഒറ്റയടിക്ക് സര്‍ക്കാര്‍ പിരിച്ചുവിട്ടത്.
പുതിയ സര്‍ക്കാര്‍ നിലവില്‍ വന്നതിനു പിന്നാലെ ഓഗസ്റ്റ് 31 വരെ ജോലിയില്‍ തുടരാനാണ് ക്ലസ്റ്റര്‍ കോ -ഓര്‍ഡിനേറ്റര്‍മാര്‍ക്ക് അനുമതി നല്‍കിയത്. ഇതുപ്രകാരം 31ന് സംസ്ഥാനത്തെ 168 ബിആര്‍സികളിലായി ദിവസവേതന അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന മുഴുവന്‍ സിആര്സിസിമാരും പിരിഞ്ഞു പോയി.
ഇതിന് ശേഷം സിആര്സിസിമാരെ നിയമിക്കുകയോ അതിനായി അഭിമുഖങ്ങള്‍ നടത്തുകയോ ചെയ്തിട്ടില്ല. ഇതോടെ സമഗ്ര ശിക്ഷാ കേരളയുടെ(എസ്എസ്കെ) പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാകുമെന്ന് ആശങ്കയുണ്ട്.
ബ്ലോക്ക് റിസോഴ്സ് സെന്ററുകളില്‍ ഡെപ്യൂട്ടേഷനിലെത്തിയ ബിപിസിമാരില് ഭൂരിഭാഗം പേരും തങ്ങളുടെ സ്കൂളുകളിലേക്ക് മടങ്ങിപ്പോയി. കോഴിക്കോട് ജില്ലയില്‍ മാത്രം പതിനഞ്ചോളം ബിആര്സികളാണുള്ളത്.
അതില്‍ രണ്ടിടത്ത് മാത്രമാണ് നിലവില്‍ ബിപിസിമാര്‍ ഉള്ളത്. ശേഷിക്കുന്ന 13 ഇടങ്ങളിലും ബിപിസി ഇന്‍ ചാര്‍ജ് മാത്രമാണുള്ളത്. ഇത്തരത്തില്‍ മറ്റിടങ്ങളിലും നൂറിലധികം ബിപിസിമാരുടെ തസ്തികകള്‍ ഒഴിഞ്ഞു കിടക്കുകയാണ്. ബിആര്‍സി ട്രെയിനര്‍മാരുടെ ഒഴിവുകളിലേക്കും ഇതുവരെ നിയമനങ്ങള്‍ നടന്നിട്ടില്ല.
കേരളത്തില്‍ ഏകദേശം 800ലധികം ട്രെയിനര്‍മാരുടെ ഒഴിവുകളും നികത്താതെ കിടക്കുകയാണ്. ബിപിസിമാര്‍, ട്രെയിനര്‍മാര്‍ എന്നിവരെ ഡെപ്യൂട്ടേഷനിലാണ് നിയമിക്കുന്നത്. സ്കൂളുകളില്‍ നിന്ന് അക്കാദമിക്, ഇതര ഡാറ്റകള്‍ ശേഖരിക്കുകയും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കുകയും ചെയ്യുന്നത് സിആര്സിസിമാരുടെ ചുമതലയാണ്.
ഭരണപക്ഷത്തിന്റെ സ്വന്തക്കാരെ നിയമിക്കുന്നതിന് വേണ്ടിയുള്ള രാഷ്ട്രീയപ്രേരിതമായിട്ടുള്ള പിരിച്ചുവിടലാണെന്നാണ് ജീവനക്കാരുടെ ആരോപണം. പുതിയ നിയമനം നടത്തുന്നതുവരെ നിലവിലുള്ളവരെ നിയമിക്കുന്ന പതിവ് മുമ്പുണ്ടായിരുന്നു. ഇത്തവണ അതുണ്ടായില്ലെന്നും ജോലി നഷ്ടപ്പെട്ടവര്‍ പറയുന്നു.
വിദ്യാഭ്യാസ മേഖലയില്‍ വലിയ പ്രതിസന്ധിക്ക് ഇടയാക്കുന്നതാണ് സര്‍ക്കാര്‍ തീരുമാനം.
District News
കൊയിലാണ്ടി: ദേശീയപാതയിൽ അഞ്ചു കിലോമീറ്ററോളം തെറ്റായദിശയിൽ ഓടിയ സ്വകാര്യബസ് ജീവനക്കാർക്കെതിരേ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്. ബസിലെ ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസുകൾ ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്യുകയും പെർമിറ്റ് ചട്ടലംഘനത്തിനെതിരേ ബസിന് 7500 രൂപ പിഴയിടുകയും ചെയ്തു.
കോഴിക്കോട്-കണ്ണൂർ റൂട്ടിൽ സർവീസ് നടത്തുന്ന കൃതിക ഗ്രൂപ്പിന്റെ കെഎൽ 08 എ സെഡ് 6696 ബസാണ് പൂക്കാടുനിന്ന് കൊയിലാണ്ടി ഭാഗത്തേക്ക് വരുമ്പോൾ ഗതാഗതനിയമങ്ങൾ കാറ്റിൽപ്പറത്തി ദേശീയപാതയിൽ തെറ്റായ ദിശയിലൂടെ ഓടിയത്. അഞ്ചുകിലോമീറ്ററോളം ബസ് എതിർദിശയിൽ ഓടി. ഇത് സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എതിർഭാഗത്തുനിന്ന് ധാരാളം വാഹനങ്ങൾ ഈ സമയം കോഴിക്കോട് ഭാഗത്തേക്ക് പോകുന്നുണ്ടായിരുന്നു. എതിരേവരുന്ന ബസുകളും മറ്റുവാഹനങ്ങളും വഴിമാറിക്കൊടുത്തത് കൊണ്ടുമാത്രമാണ് അപകടമുണ്ടാകാതിരുന്നത്. കൊയിലാണ്ടി ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ട്രാക്കിലൂടെയാണ് ബസ് അതിവേഗത്തിൽ അപകടമുണ്ടാക്കുംവിധം ഓടിയത്. സംഭവം വിവാദമായതോടെയാണ് മോട്ടോർവാഹനവകുപ്പ് ഇടപെട്ടത്. കോഴിക്കോട്ടുനിന്ന് കണ്ണൂരിലേക്ക് പോകുന്നതിനിടെ കൊയിലാണ്ടി പൂക്കാട് നിന്നാണ് ബസ് എതിർദിശയിലേക്ക് പ്രവേശിച്ചത്. തിരുവങ്ങൂർ-പൂക്കാട് ഭാഗത്ത് റോഡ് നിർമാണത്തെ തുടർന്ന് സർവീസ് റോഡിലുണ്ടായ ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് ബസ് എതിർദിശയിൽ ഓടിച്ചതെന്ന് ജീവനക്കാർ മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥരോട് പറഞ്ഞു.
കഴിഞ്ഞയാഴ്ച തിക്കോടിയിൽ യാത്രക്കാരിയെ ദേശീയപാതയിലെ മേൽപ്പാലത്തിൽ ഇറക്കിവിട്ട സംഭവത്തിൽ ഉടമയുടെപേരിൽ മോട്ടോർവാഹന വകുപ്പ് കേസെടുത്തതിന് പിന്നാലെയാണ് ഇതേ ഗ്രൂപ്പിന്റെ മറ്റൊരുബസും ഗുരുതരമായ ഗതാഗത നിയമലംഘനം നടത്തിയത്. ഈ രീതിയിൽ ചില ബസുകൾ മുൻപും എതിർദിശയിൽ ഓടിയിരുന്നു. ഇത്തരം നിയമലംഘനങ്ങൾക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് മോട്ടോർവാഹനവകുപ്പ് അറിയിച്ചു
District News
കോഴിക്കോട്: പതിനെട്ടാമത് സില്‍വര്‍ഹില്‍സ് ട്രോഫി സൗത്ത് ഇന്ത്യ അന്തര്‍ സ്കൂള്‍ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റിന് സില്‍വര്‍ ഹില്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഇന്‍ഡോര്‍ കോര്‍ട്ടില്‍ തുടക്കമായി.
ദക്ഷിണേന്ത്യയിലെ പ്രമുഖ സ്കൂള്‍ ടീമുകള്‍ പങ്കെടുക്കുന്ന നാല് ദിവസത്തെ മത്സരം സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് ആക്ടിംഗ് ചെയര്‍പേഴ്സണ്‍ കെ. ബൈജുനാഥ് ഉത്ഘാടനം ചെയ്തു.
കോഴിക്കോട് സിഎംഐ സെന്റ് തോമസ് പ്രൊവിന്‍സ് പ്രൊവിന്‍ഷ്യല്‍ ഫാ.ഡോ. ബിജു ജോണ്‍ വെള്ളക്കട സിഎംഐ അധ്യക്ഷത വഹിച്ചു.
സില്‍വര്‍ ഹില്‍സ് എച്ച്എസ്എസ് പ്രിന്‍സിപല്‍ ഫാ. സനീഷ് മാത്യു സിഎംഐ, സില്‍വര്‍ഹില്‍സ് സിഎംഐ സ്ഥാപനങ്ങളുടെ മാനേജരും അഡ്മിനിസ്ട്രേറ്ററുമായ ഫാ. അഗസ്റ്റിന് കെ. മാത്യു സിഎംഐ, കേരള ബാസ്കറ്റ്ബോള്‍ അസോസിയേഷന് ലൈഫ് ടൈം പ്രസിഡന്റ് പി.ജെ. സണ്ണി, കോഴിക്കോട് ജില്ലാ ബാസ്കറ്റ്ബോള്‍ അസോസിയേഷന് പ്രസിഡന്റ് ജോസ് സെബാസ്റ്റ്യന്‍, കാഞ്ഞങ്ങാട് ക്രൈസ്റ്റ് പ്രിന്‍സിപല്‍ ഫാ. ജോര്‍ജ് പുഞ്ചയില്‍, പിടിഎ പ്രസിഡന്റ് ഐ.പി.അഭിലാഷ്, പി.കെ.വിശാല്‍, സി.കെ. മുഹമ്മദ് റിഷാന് എന്നിവര്‍ പങ്കെടുത്തു.
ഉദ്ഘാടന ദിവസം ആതിഥേയരായ സില്‍വര്‍ ഹില്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മികച്ച വിജയങ്ങളോടെ പോരാട്ടം ആരംഭിച്ചു. ബോയ്സ് പൂള് എ മത്സരത്തില്‍ ആതിഥേയര്‍ ഇരിങ്ങാലക്കുട ഡോണ്‍ ബോസ്കോ എച്ച്എസ്എസിനെ 50-13 എന്ന സ്കോറിന് തകര്‍ത്തപ്പോള്‍ സില്‍വര്‍ ഹില്‍സ് ഗേള്‍സ് ടീം നടക്കാവ് ജിവിഎച്ച്എസ്എസിനെതിരെ 48-31 എന്ന സ്കോറിന് മികച്ച വിജയം നേടി. ഗേള്‍സ് പൂള് ബിയിലെ പോരാട്ടത്തില്‍ കോഴിക്കോട് പ്രൊവിഡന്‍സ് ഗേള്‍സ് എച്ച്എസ്എസ് കാരമടൈ എസ്വിജിവി മെട്രിക്യുലേഷന്‍ എച്ച്എസ്എസിനെ 58-51 എന്ന സ്കോറിന് പരാജയപ്പെടുത്തി.
മിനി ബോയ്സ് വിഭാഗത്തില്‍ സില്‍വര്‍ ഹില്‍സ് എച്ച്എസ്എസ് എ ഗൂഡല്ലൂര്‍ മോണിംഗ്സ്റ്റാര്‍ സ്കൂളിനെ 60-30നും ബോയ്സ് നോക്കൗട്ട് ഘട്ടത്തില്‍ ആലപ്പുഴ ലിയോ XIII സില്‍വര്‍ ഹില്‍സ് എച്ച്എസ്എസ് ബി യെ 47-15 നും തോല്‍പ്പിച്ചു.
District News
കോഴിക്കോട്: ഫറോക്ക് - കരുവൻതിരുത്തി റോഡിൽ പുഞ്ചിരി പഴയ വില്ലേജ് ഓഫീസ് പരിസരത്ത് വാഹനാപകടങ്ങൾ നിയന്ത്രിക്കുന്നതിനായി പൊതുമരാമത്ത് വകുപ്പ് എക്സിക്യുട്ടീവ് എൻജിനിയറും ഫറോക്ക് അസിസ്റ്റന്റ് കമ്മിഷണർ ഓഫ് പൊലിസും അടിയന്തരമായി ഇടപെടണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
പ്രദേശത്ത് വേഗനിയന്ത്രണ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്ന് കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദ്ദേശിച്ചു.
മുന്നറിയിപ്പ് സൈൻ ബോർഡുകൾ സ്ഥാപിക്കണം. സീബ്രാ ക്രോസിംഗ്, ബ്ലിങ്കറിംഗ് സിഗ്നലുകൾ, റോഡ് മാർക്കിംഗുകൾ എന്നിവ അടിയന്തരമായി സ്ഥാപിക്കണം. അമിത വേഗതയും അശ്രദ്ധമായ ഡ്രൈവിങ്ങും തടയുന്നതിനായി സ്ഥിരം വാഹനപരിശോധനയും വേഗപരിശോധനയും ശക്തമാക്കണം. റോഡരികിലുള്ള ട്രാൻസ്ഫോർമറുകൾ ഉൾപ്പെടെയുള്ള അപകടസാധ്യതയുള്ള തടസങ്ങൾ പരിശോധിച്ച് പരിഹരിക്കാൻ നടപടി സ്വീകരിക്കണം.
കാൽനടയാത്രക്കാർക്ക് സുരക്ഷിതമായ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കണം. ഇത്തരം നടപടികൾക്ക് യാതൊരു കാലതാമസവും പാടില്ലെന്നും ഉത്തരവിൽ പറഞ്ഞു. സ്വീകരിച്ച നടപടികൾ മൂന്നാഴ്ചക്കുള്ളിൽ കമ്മിഷന് സമർപ്പിക്കണം. 29 ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
ഇടുങ്ങിയ റോഡ്, വീതി കുറഞ്ഞ നടപ്പാത, റോഡരികിലെ ട്രാൻസ്ഫോർമർ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം തുടങ്ങിയ കാൽനടയാത്രക്കാരുടെയും മറ്റ് റോഡ് ഉപയോക്താക്കളുടെയും ജീവൻ ഗുരുതര ഭീഷണിയിലാവുന്ന സാഹചര്യം ആശങ്കപ്പെടുത്തുന്നതാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. മൂന്നാഴ്ചക്കിടെ രണ്ട് മരണം സംഭവിച്ചതും ആശങ്ക ഉണർത്തുന്നതാണ്.
വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മിഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
District News
കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന പരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന ‘പാരിസ്ഥിതികം' പദ്ധതിയിലൂടെ വൃക്ഷവത്ക്കരണത്തിന് നാളെ തുടക്കമാകും. അന്‍സാരി പാര്‍ക്കില്‍ 70 ഫല-ഔഷധ വൃക്ഷങ്ങളാണ് പദ്ധതിയുടെ ഭാഗമായി നട്ടുപിടിപ്പിക്കുക. മേയര്‍ ഒ സദാശിവന് രാവിലെ 9.30ന് വൃക്ഷതൈ നട്ട് പദ്ധതി ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ഫൈസല്‍ ബാബു എംഎല്‍എ അധ്യക്ഷനാകും.
ഡെപ്യൂട്ടി മേയര്‍ ഡോ. എസ്. ജയശ്രീ, കോര്പറേഷന് സ്ഥിരം സമിതി അധ്യക്ഷന്മാര്, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ ചേര്‍ന്ന് തൈകള്‍ നട്ടുപിടിപ്പിക്കും.
സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റ്, സിഡബ്ല്യുആര്‍ഡിഎം, മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്ഡന്, മാത്തോട്ടം സാമൂഹ്യ വനവത്ക്കരണ വിഭാഗം എന്നിവയുടെ പിന്തുണയോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കാളാണ്ടിത്താഴം ദര്‍ശനം സാംസ്കാരിക വേദി 2021-22ല്‍ സമര്‍പ്പിച്ച പദ്ധതിയാണിത്.
2025-ലാണ് ഇതിനായി ആദ്യ ഗഡു അനുവദിച്ചത്. പദ്ധതിയുടെ ഭാഗമായി സരോവരം ബയോപാര്‍ക്കിലെ അജൈവ മാലിന്യങ്ങള്‍ നീക്കം ചെയ്യല്‍, നാല് ഇനം കണ്ടല്‍ച്ചെടികള്‍ നട്ടുപിടിപ്പിക്കല്‍, തണ്ണീര്‍ത്തട ആവാസവ്യവസ്ഥയുടെ സര്‍വേ, അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പരിശീലനം എന്നിവ നടപ്പാക്കിയിട്ടുണ്ട്.
അന്‍സാരി പാര്‍ക്കില്‍ വൃക്ഷങ്ങള്‍ നടുന്നതിനുള്ള കുഴിയൊരുക്കല്‍ ദേവഗിരി സെന്റ് ജോസഫ്സ് കോളജിലെ എംഎസ്ഡബ്ല്യു. വിദ്യാര്‍ത്ഥികളും കോര്‍പറേഷന്റെ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി ജീവനക്കാരും ചേര്‍ന്നാണ് പൂര്‍ത്തിയാക്കിയത്.
District News
പശുക്കടവ് : സംസ്ഥാന സർക്കാരിന്റെ മികച്ച നാളികേര കർഷകനുള്ള കേര കേസരി അവാർഡ് ജേതാവ് സേവ്യർ കാര്യാവിനെ പശുക്കടവ് ലിറ്റിൽ ഫ്ലവർ യുപി സ്കൂളിൽ ലോക നാളികേര ദിനത്തോടനുബന്ധിച്ച് നടന്ന സമ്മേളനത്തിൽ ആദരിച്ചു.
സ്കൂൾ മാനേജർ ഫാ. റിനു തിട്ടയിൽ പൊന്നാട അണിയിച്ച് ആദരിച്ചു. പ്രധാന അധ്യാപകൻ വിശാഖ് തോമസ് മൊമെന്റൊ നൽകി.
എംപിടിഎ പ്രസിഡന്റ് അഞ്ജു ഫ്രാൻസിസ്, വിദ്യാർഥി പ്രതിനിധി ശ്രാവണ ഷിബു, സീനിയർ അസിസ്റ്റന്റ് അനു വിൻസന്റ്, സ്കൂൾ ലീഡർ നേദ്യ അനിൽ എന്നിവർ പ്രസംഗിച്ചു.
District News
നാദാപുരം: സ്വകാര്യ ബസ് തെറ്റായ ദിശയിലൂടെ സഞ്ചരിച്ച് സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രികനായ യുവാവിന് സാരമായി പരിക്കേറ്റു.
കുമ്മങ്കോട് സ്വദേശി പറമ്പത്ത് മുഹമ്മദ് ഷംനാസ് (25) നാണ് പരിക്കേറ്റത്. പുറമേരി ജല അഥോറിറ്റി ഓഫീസിന് സമീപം വ്യാഴാഴ്ച്ച വൈകുന്നേരം അഞ്ചരയോടെയാണ് അപകടം. വടകരക്ക് പോവുകയായിരുന്ന കെഎൽ 56 എൽ 97 97 നമ്പർ ബസ് തെറ്റായ ദിശയിൽ അമിത വേഗതയിലെത്തി മുഹമ്മദ് ഷംനാസ് സഞ്ചരിച്ച സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ബസിന്റെ മുൻ ഭാഗത്ത് കുരുങ്ങിയ സ്കൂട്ടർ 10 മീറ്ററോളം ദൂരത്തിൽ വലിച്ചിഴച്ച ശേഷമാണ് ബസ് നിന്നത്.
ഇതിന് പിന്നാലെ ഡ്രൈവറും, കണ്ടക്ടറും പുറത്തേക്കിറങ്ങി ഓടി രക്ഷപ്പെട്ടു. സാരമായി പരിക്കേറ്റ യുവാവിനെ നാദാപുരം ഗവ. ആശുപത്രിയിലും പിന്നീട് വടകരയിലേക്കും കൊണ്ട് പോയി. നാദാപുരം പൊലിസ് സ്ഥലത്തെത്തി ബസ് സ്റ്റേഷനിലേക്ക് മാറ്റി.
വടകര- കുറ്റ്യാടി റൂട്ടിൽ അടിക്കടി ബസ് അപകടങ്ങൾ വർധിച്ച് വരുന്നത് അധികൃതരുടെ അനാസ്ഥയാണെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.
District News
കൈതപ്പൊയില്‍: 11.16 ഗ്രാം എംഡിഎംഎയുമായി യുവാവിനെ പൊലിസ് പിടികൂടി. കൈതപ്പൊയില്‍ പിലാത്തോട്ടത്തില്‍ ദില്‍ഷാദ് മുഹമ്മദി (21)നെയാണ് കൈതപ്പൊയിലില്‍ വച്ച് റൂറല്‍ ഡാന്‍സാഫ് സംഘം പിടികൂടിയത്. ഥാര്‍ ജീപ്പ് സഹിതമാണ് അറസ്റ്റു ചെയ്തത്. ജീപ്പിന്റെ ഡോര്‍ പാഡില്‍ ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ. കോഴിക്കോട്, വയനാട് ജില്ലയിലെ പ്രധാന ലഹരി വില്പനക്കാരനായ ഇയാളെ 2024 ല്‍ ഒന്നേകാല്‍ കിലോ കഞ്ചാവും 4.5 ഗ്രാം എംഡിഎംഎയുമായി ഡാന്‍സാഫ് സംഘം പിടികൂടിയിരുന്നു. ആ കേസില്‍ ജാമ്യത്തില്‍ ഇറങ്ങി വീണ്ടും മയക്കുമരുന്ന് വില്പന നടത്തി വരുകയായിരുന്നു. ബംഗളൂരുവില്‍ നിന്ന് എത്തിക്കുന്ന മൊത്ത വില്പനക്കാരില് നിന്നാണ് ഇയാള്‍ എംഡിഎംഎ വാങ്ങി വില്പന നടത്തിയിരുന്നത്.
District News
കോഴിക്കോട്: ഖരമാലിന്യ പരിപാലന ചട്ടം 2026-ന്റെ ഫലപ്രദമായ നിര്‍വഹണത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ പങ്കും ഉത്തരവാദിത്വവും സംബന്ധിച്ച് ഏകദിന പരിശീലന പരിപാടിക്ക് തുടക്കമായി. ചട്ടത്തിലെ വ്യവസ്ഥകള്‍, തദ്ദേശ സ്ഥാപനങ്ങളുടെ ചുമതലകള്‍, ഉറവിടതല മാലിന്യസംസ്കരണം, ശാസ്ത്രീയ മാലിന്യ പരിപാലനം എന്നിവ സംബന്ധിച്ചാണ് പരിശീലനം നല്‍കുന്നത്. തദ്ദേശവകുപ്പ് ജില്ലാ ജോ. ഡയറക്ടര്‍ എന്‍.കെ. ഹരീഷ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. അജിത അധ്യക്ഷയായി.
District News
കൂടരഞ്ഞി: നിരോധിത പുകയില ഉത്പന്നങ്ങളുടെ വിൽപന തടയുന്നതിന്റെ ഭാഗമായി താമരശേരി എക്സൈസ് ഓഫീസിന്റെയും കൂടരഞ്ഞി കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ കൂടരഞ്ഞി പഞ്ചായത്തിലെ വിവിധ വ്യാപാര സ്ഥാപനങ്ങളിൽ മിന്നൽ പരിശോധന നടത്തി.
നിയമലംഘനം കണ്ടെത്തുന്ന പക്ഷം നിയമാനുസൃതമായ തുടർനടപടികൾ സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. താമരശേരി എക്സൈസ് ഇൻസ്പെക്ടർ ഇ.പി. വിപിൻ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പി.സി. മനോജ് കുമാർ, പ്രിവന്റീവ് ഓഫീസർ ജി. ബൈജു, വനിതാ സിവിൽ എക്സൈസ് ഓഫീസർ അശ്മില ഷെറിൻ, സിവിൽ എക്സൈസ് ഓഫീസർ ബവിൻ, കൂടരഞ്ഞി കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ കെ.ബി. ശ്രീജിത്ത് എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.
District News
കോഴിക്കോട്: ഇന്ത്യയുടെ സമ്പന്നമായ വൈജ്ഞാനിക, ബൗദ്ധിക, സാംസ്കാരിക പൈതൃകത്തെ കണ്ടെത്തുകയും സംരക്ഷിക്കുകയും പുതിയ തലമുറകളിലേയ്ക്ക് പകർന്നു നൽകുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ദേവഗിരി സെന്റ് ജോസഫ്സ് (ഓട്ടോണമസ്) കോളജിൽ ദേവപ്രജ്ഞ എന്ന പേരില്‍ സെന്റർ ഫോർ ഇന്ത്യൻ നോളജ് സിസ്റ്റംസ് ആൻഡ് റിസർച്ച്’ സെന്റർ പ്രവർത്തനമാരംഭിക്കുന്നു. പഠന കേന്ദ്രത്തിന്റെ ഉദ്ഘാടനം മന്ത്രി റോജി എം.ജോൺ നിർവഹിച്ചു.
ഭാരതീയ ജ്ഞാനത്തെ കേവലം അനുസ്മരിക്കുന്നതിനപ്പുറം അതിനെ പഠിക്കാനും അനുഭവിക്കാനും ഗവേഷണവിധേയമാക്കാനും പുതിയ തലമുറകൾക്കായി പുനരാവിഷ്കരിക്കാനും കഴിയുന്ന സജീവമായ അക്കാദമിക വേദിയാണ് ദേവപ്രജ്ഞ ലക്ഷ്യംവയ്ക്കുന്നത്.ചടങ്ങിൽ കോളജ് പ്രിൻസിപ്പൽ ഫാ.ഡോ. ബിജു ജോസഫ്, മാനേജർ ഫാ. ബിജു കെ. ഐസക്, കാലിക്കട്ട് സർവകലാശാല സിൻഡിക്കറ്റ് അംഗം ജെയ്സൺ ജോസഫ്, ഫാ. സുനിൽ.എം. ആന്റണി, ദേവപ്രജ്ഞ കോ- ഓർഡിനേറ്റർ ഡോ. അഞ്ജലി ജോസ് എന്നിവർ പ്രസംഗിച്ചു. ഭാരതീയ ജ്ഞാനപാരമ്പര്യത്തിലെ ശാസ്ത്രീയവും സാമൂഹികവും സാംസ്കാരികവുമായ മൂല്യങ്ങളെ സമകാലിക സാഹചര്യങ്ങളിൽ പ്രസക്തമാക്കുന്നതിനും കേന്ദ്രം പ്രാധാന്യം നൽകും.
പ്രഭാഷണങ്ങൾ, പ്രദർശനങ്ങൾ, ശിൽപശാലകൾ, ഗവേഷണ പ്രവർത്തനങ്ങൾ, വിവിധ പഠനവിഭാഗങ്ങളെ ഏകോപിപ്പിച്ചുള്ള പദ്ധതികൾ, സമൂഹവുമായി ചേർന്നുള്ള പ്രവർത്തനങ്ങൾ എന്നിവയിലൂടെ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാനാണ് ഉദ്ദേശിക്കുന്നത്.
District News
കോഴിക്കോട്: കുട്ടികള്‍ക്ക് യഥാസമയം പ്രതിരോധ കുത്തിവെപ്പുകള്‍ നല്കാന് ശ്രദ്ധിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍.ടി. സരിത കുമാരി അറിയിച്ചു.
ന്യൂമോണിയ, വയറിളക്കം, മസ്തിഷ്ക അണുബാധ (എന്‍സെഫിലൈറ്റിസ്) എന്നിവയിലേക്ക് നയിച്ച് മരണം വരെ സംഭവിക്കാവുന്ന രോഗമായ അഞ്ചാം പനി തടയാന്‍ പ്രതിരോധ കുത്തിവെപ്പെടുക്കണം. ശക്തമായ പനി, ചുമ, മൂക്കൊലിപ്പ്, ചുവന്ന കണ്ണുകള്‍ ശരീരത്തില്‍ ചുവന്ന പാടുകള്‍, വായില്‍ ചുവപ്പ് എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. രോഗബാധയേറ്റ് 10 മുതല്‍ 14 ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. വാക്സിനേഷനിലൂടെ പൂര്‍ണമായി തടയാന്‍ സാധിക്കുന്ന രോഗമാണിത്.
District News
പാറോപ്പടി: പരിസ്ഥിതി ലോല മേഖലയെ സംബന്ധിച്ച അന്തിമ വിജ്ഞാപനം മാറ്റങ്ങളില്ലാതെ നടപ്പാക്കുവാനുള്ള നീക്കത്തിനെതിരേ കത്തോലിക്ക കോണ്‍ഗ്രസ് പാറോപ്പടി മേഖല പ്രതിഷേധം രേഖപ്പെടുത്തി.
നവാസ മേഖലയായ 33 വില്ലേജുകള്‍ ഒഴിവാക്കി പശ്ചിമഘട്ട സംരക്ഷണ നിയമത്തിന്റെ പരിധി 98 വില്ലേജുകളാക്കി ചുരുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ബഫര്‍ സോണ്‍ പരിധി വനത്തിനുള്ളിലേക്ക് ഒരു കിലോമീറ്റര്‍ എന്ന രീതിയില്‍ പുനര്‍നിര്‍ണയിക്കണമെന്നും ആവശ്യമുയര്‍ന്നു.
ഫെറോന ഡയറക്ടര്‍ ഫാ. സൈമണ്‍ കിഴക്കേക്കുന്നേല്‍ അധ്യക്ഷത വഹിച്ചു. മേഖല പ്രസിഡന്റ് വിന്‍സന്റ് പൊട്ടനാനിക്കല്‍, സെക്രട്ടറി ഡോ. ഡോണ്‍ തോമസ്, ട്രഷറര്‍ ജോസ് മാത്യു കോട്ടുപ്പള്ളി, യൂണിറ്റ് പ്രസിഡന്റ് ജോര്‍ജ് വട്ടുകുളം തുടങ്ങിയവര്‍ പ്രസംഗിച്ചു.
District News
നെടുമങ്ങാട്: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഭവനരഹിതർക്കു കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കുന്ന ഭവന നിർമാണ പദ്ധതികളിൽ വ്യാപക ക്രമക്കേടെന്നു പരാതി.
നെടുമങ്ങാട് നഗരസഭ ഉൾപ്പെടെയുള്ള വിവിധ പ്രദേശങ്ങളിൽ പ്രധാനമന്ത്രി ആവാസ് യോജനയും ലൈഫ് മിഷനും സംയോജിപ്പിച്ചു നടപ്പിലാക്കുന്ന പദ്ധതിയാണ് അർഹതപ്പെട്ടവരിൽനിന്നു തെന്നിമാറി അനർഹരുടെ കൈകളിലെത്തിയിരിക്കുന്നത്. സർക്കാർ സഹായത്തോടെ നിർമിക്കുന്ന വീടുകൾ പലതും പിന്നീട് വലിയ ഇരുനില കെട്ടിടങ്ങളാക്കി മാറ്റി ഉപയോഗിക്കുകയും വാടകയ്ക്കു നൽകുകയും ചെയ്യുന്ന രീതിയാണ് ഇവിടെ നടക്കുന്നത്. ഗുണഭോക്തൃ ലിസ്റ്റ് തയാറാക്കുന്ന ഘട്ടത്തിൽത്തന്നെ വൻ തോതിലുള്ള ക്രമക്കേടുകൾ നടക്കുന്നുണ്ടെന്നാണ് പ്രധാന ആക്ഷേപം.
അർഹതാമാനദണ്ഡങ്ങൾ നോക്കുകുത്തിയാക്കി രാഷ്ട്രീയ താൽപര്യങ്ങൾക്കും സ്വാധീനത്തിനും മുൻഗണന നൽകുന്നത് യഥാർഥ അപേക്ഷകരെ പുറംതള്ളാൻ ഇടയാക്കുന്നു. സാമ്പത്തിക ഭദ്രതയുള്ളവരും ഇതിനകം തന്നെ വീടുകളുള്ളവരുമായ പലരും പദ്ധതിയുടെ ഭാഗമായി മാറി വലിയ ഇരുനില വീടുകൾ വരെ പടുത്തുയർത്തിക്കഴിഞ്ഞെന്നും ആരോപണമുണ്ട്.
സർക്കാർ ധനസഹായത്തോടെ നിർമിക്കുന്ന ഇത്തരം വീടുകളിൽ പദ്ധതിയുടെ ഔദ്യോഗിക ലോഗോയോ എംബ്ലമോ പ്രദർശിപ്പിക്കണമെന്നു കർശന നിർദേശങ്ങൾ നിലവിലുണ്ട്. എന്നാൽ പലരും ഇതു പാലിക്കാൻ തയാറാകുന്നില്ല. വീടുകൾ വാടകയ്ക്കു നൽകുന്നതും ചട്ടങ്ങൾ ലംഘിക്കുന്നതും തടയാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭാഗത്തുനിന്നു കാര്യമായ പരിശോധനകൾ ഉണ്ടാകുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.
പദ്ധതിയുടെ ദുരുപയോഗം തടയുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കർശനമായ സാമൂഹിക പരിശോധനയും സമഗ്രമായ അന്വേഷണവും അടിയന്തരമായി നടത്തേണ്ടതുണ്ട്. ചട്ടങ്ങൾ ലംഘിച്ച് വീടുകൾ വാടകയ്ക്കു നൽകുന്നവർക്കെതിരെയും അനർഹമായി ആനുകൂല്യം കൈപ്പറ്റിയവർക്കെതിരെയും കർശനമായ നിയമനടപടികൾക്കും തയാറാകണം.
District News
കല്ലമ്പലം: എംഡിഎംഎ കേസിലെ പ്രതിയെ എക് സൈസ് ഉദ്യോഗസ്ഥർക്ക് കാണിച്ചുകൊടുത്തുവെന്ന തെറ്റിദ്ധാരണയെ തുടർന്നുണ്ടായ വൈരാഗ്യത്തിൽ യുവാവിനെ മർദിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. കല്ലമ്പലം നാവായിക്കുളം കുടവൂർ സ്വദേശികളായ വടക്കുംകരമൂല കുന്നുവിള വീട്ടിൽ ജൗഹർ അലി (28), ആലുവിള വീട്ടിൽ നർഷാദ് (28) എന്നിവരാണ് അറസ്റ്റിലായത്.
നാവായിക്കുളം സ്വദേശി റോബിൻ രാജ് (26) ആണ് മർദനത്തിൽ പരിക്കേറ്റു ചികിത്സയിൽ കഴിയുന്നത്. ഓഗസ്റ്റ് 28നു വൈകുന്നേരം നാവായിക്കുളം ജംഗ്ഷനു സമീപം നിൽക്കുകയായിരുന്ന റോബിൻ രാജുമായി പ്രതികൾ വാക്കേറ്റത്തിലേർപ്പെട്ടിരുന്നു. തുടർന്ന് രണ്ടാം പ്രതി നർഷാദ് റോബിന്റെ തലയിലും കഴുത്തിലും മർദിച്ചു. ഇതിനിടെ ജൗഹർ അലി കൈയിൽ കരുതിയിരുന്ന കത്തിയുടെ പിടിഭാഗം ഉപയോഗിച്ച് റോബിൻ രാജിന്റെ തോളിൽ അടിക്കുകയും തോളെല്ലിനു പൊട്ടലേൽക്കുകയും ചെയ്തു.
അടിവയറ്റിലും തലയിലും മർദിച്ച് പരിക്കേൽപ്പിച്ചതായും പൊലിസ് വ്യക്തമാക്കി. സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതികളെ കല്ലമ്പലം പൊലിസ് നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്. നിയമനടപടികൾ പൂർത്തിയാക്കി പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്നു കല്ലമ്പലം പൊലിസ് അറിയിച്ചു.
District News
നെയ്യാറ്റിന്‍കര: ലൂര്‍ദുപുരം സെന്റ് ഹെലന്‍സ് എച്ച്എസിലെ കലോത്സവം ചിലങ്കയുടെ ഉദ്ഘാടനം ഗായികയും അധ്യാപികയുമായ രേവതി നിര്‍വഹിച്ചു.
സ്കൂള്‍ പ്രധാനാധ്യാപിക സിസ്റ്റര്‍ മിനി ആന്റണി അധ്യക്ഷയായി. അധ്യാപികമാരായ വി.എല്‍. നിഷ, സുമിത്ര എന്നിവര്‍ പങ്കെടുത്തു. ഓപ്പണ്‍ ഓഡിറ്റോറിയം, അസംബ്ലി സ്റ്റേജ്, എല്‍പി ബ്ലോക്ക് ഓഡിറ്റോറിയം, എസ്പിസി റൂം എന്നിവിടങ്ങളിലായി ഒരുക്കിയ വേദികളില്‍ വിവിധ മത്സരങ്ങള്‍ അരങ്ങേറി. കലോത്സവത്തോടനുബന്ധിച്ചു സ്കൂളില്‍ ഫുഡ് ഫെസ്റ്റും ഒരുക്കിയിരുന്നു.
District News
നെടുമങ്ങാട്: കരകുളം ഡിപിഎംഎസ് ആശുപത്രിയിൽ തീപിടിത്തം. ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു തീപിടിത്തമുണ്ടായത്. ആശുപത്രിയുടെ താഴത്തെ നിലയിലെ ഫയൽ മുറിയിൽ സൂക്ഷിച്ചിരുന്ന ഒപി ഫയലുകൾ കത്തി നശിച്ചു. ആശുപത്രിയിലുണ്ടായിരുന്ന രോഗികളെ അധികൃതരും നാട്ടുകാരും ചേർന്നു പുറത്തേക്കു മാറ്റി. ഫയർഫോഴ്സ് അധികൃതരെത്തി മറ്റു സ്ഥലങ്ങളിലേക്കു തീ പടരാതെ സംരക്ഷണമൊരുക്കി.
നെടുമങ്ങാട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്നുള്ള ഫയർ ഫോഴ്സിന്റെ നാലു യൂണിറ്റെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. ജി.ആർ.അനിൽ എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ് സി.അജിത് കുമാർ, പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ ആശുപത്രിയിലെത്തി സ്ഥിതി ഗതികൾ വിലയിരുത്തി.
District News
പൂവാർ: കെട്ടി ബലപ്പെടുത്തിയ വടംപൊട്ടി തടികൾ റോഡിലേക്ക് പതിച്ചു. നിയന്ത്രണം തെറ്റിയ ലോറി ഏറെ തിരക്കുള്ള ബൈപ്പാസ് റോഡിൽ മറിഞ്ഞു. ഡ്രൈവറുടെയും സഹായിയുടെയും സമയോചിതമായ ഇടപെടലും റോഡിൽ മറ്റു വാഹനങ്ങൾ ഇല്ലാതിരു ന്നതും വൻ ദുരന്തം ഒഴിവാക്കി. ഡ്രൈവറും സഹായിയും നേരിയ പരിക്കുകളോടെ അദ്ഭുതകരമായി രക്ഷപ്പെട്ടു.
ഇന്നലെ വൈകുന്നേരം കോവളം കാരോട് ബൈപ്പാസിൽ പുറുത്തിവിള സിഗ്നൽ ജംഗ്ഷനിലായിരുന്നു സംഭവം. തമിഴ്നാട്ടിൽ നിന്നും ആഞ്ഞിലി തടികയറ്റി ബൈപ്പാസിലൂടെ കോവളം ഭാഗത്തേയ്ക്ക് വരികയായിരുന്ന ലോറിയിൽ തടികൾ അടുക്കി കെട്ടിയിരുന്ന വടം പൊട്ടിയതാണ് അപകടത്തിനു വഴിവഴിച്ചത്. ലോറിയിലുണ്ടായിരുന്ന തടികൾ റോഡിലേക്ക് ചിതറി വീണെങ്കിലും അനിഷ്ട സംഭവങ്ങൾ ഉണ്ടായില്ല.അപകടത്തെ തുടർന്ന് പ്രദേശത്ത് ബൈപ്പാസിൽ ഗതാഗത തടസം നേരിട്ടു.
വിവരമറിഞ്ഞു സ്ഥലത്തെത്തിയ പൂവാർ പൊലിസും നാട്ടുകാരും ചേർന്നു റോഡിൽ വീണ തടികളും ലോറിയും നീക്കം ചെയ്യുകയും ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തു.
District News
പോത്തൻകോട്: പോത്തൻകോട് ജംഗ്ഷനിൽ കൊടിമരം സ്ഥാപിച്ചതിനെച്ചൊല്ലി സിപിഎം-ആർഎസ്എസ് പ്രവർത്തകർ തമ്മിൽ സംഘ ർഷം. ഇരു വിഭാഗം പ്രവർത്തകരും റോഡിൽ സംഘടിച്ചു പരസ്പരം പോർവിളിച്ചു.
കൈയാങ്കളിയിലെത്തിയ സംഘർഷം മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാ ണു പൊലിസ് പരിഹരിച്ചത്. നെടുമങ്ങാട് ഡിവൈഎസ്പി ടി. ബിനുകുമാറിന്റെ നേതൃത്വത്തിൽ വൻ പൊലിസ് സന്നാഹം സ്ഥത്തു ക്യാന്പു ചെയ്താണു സംഘർഷം തടഞ്ഞത്. ബുധനാഴ്ച രാത്രി പോത്തൻകോട് യുപി സ്കൂൾ ജംഗ്ഷനിലായിരുന്നു സംഭവം.
ഇവിടെ റോഡിനു നടുക്കു സിപിഎം കൈയടക്കിവച്ച സ്ഥലത്ത് (മനു സ്ക്വയർ) ആർഎസ്എസ് പ്രവർത്തകർ ശ്രീ കൃഷ്ണ ജയന്തി ശോഭായാത്രയുടെ ഭാഗമായി താത്കാലിക കൊടിമരം സ്ഥാപിച്ചതിനെ ച്ചൊല്ലിയായിരുന്നു തർക്കം. സിപിഎം പ്രവർത്തകനായ കാട്ടായിക്കോണം സ്വദേശി കൊടിമരം പിഴുതു മാറ്റുകയും വിവരം ആർഎസ്എസ് പ്രവർത്തകനായ സുഹൃത്തിനെ ഫോണിൽ വിളിച്ചു അറിയിക്കുകയും ചെയ്തിരുന്നു. തുടർന്ന് ആർഎസ്എസ് പ്രവർത്തകർ സ്ഥലത്തു സംഘടിച്ചെത്തി വീ ണ്ടും കൊടിമരം സ്ഥാപിച്ചു. ഇതോടെ ഇരുവിഭാഗത്തിലേയും കൂടുതൽ പ്രവർത്തകർ സ്ഥലത്തെത്തുകയും പരസ്പരം വാക്കേറ്റം ഉണ്ടാകുകയുമായിരുന്നു.
ഇരുവിഭാഗങ്ങളും വെല്ലുവിളി തുടർന്നപ്പോൾ നെടുമങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ വൻ പൊലി സ് സന്നാഹം സ്ഥലത്തെ ത്തുകയും പ്രശ്നം പരിഹരിക്കുകയുമായിരുന്നു. ശോഭായാത്രയുടെ കൊടിമരം സിപിഎമ്മിന്റെ കൊടിയും ബോർഡുമിരിക്കുന്ന സ്ഥലത്തുനിന്നും മാറ്റി സ്ഥാപിച്ചാണു വിഷയം ഒത്തുതീർപ്പാക്കിയതെന്നു പൊലിസ് വ്യക്തമാക്കി.
District News
കഴക്കൂട്ടം: വീട്ടിലിരുന്നു മദ്യപിച്ചതു ചോദ്യം ചെയ്ത യുവാവിനെ ക്രൂരമായി മർദിച്ചതായി പരാതി. കഴക്കൂട്ടം പുല്ലാട്ടുകരിയിൽ താമസിക്കുന്ന സൂരജ് (22) ആണ് ആക്രമണത്തിനിരയായത്. സംഭവത്തിൽ സൂരജിന്റെ ബന്ധു രാജയ്ക്കെതിരേ കഴക്കൂട്ടം പൊലി സ് കേസെടുത്തു. പുല്ലാട്ടുകരി ലക്ഷംവീട് കോളനിയിലെ വീട്ടിൽ അമ്മാവനായ രാജയോടൊപ്പമാണ് സൂരജ് താമസിച്ചിരുന്നത്. ഇവിടെ രാജയും സുഹൃത്തുക്കളും സ്ഥിരമായി മദ്യപിക്കുന്നതു പതിവായിരുന്നു. സൂരജ് വീട്ടിലെ മദ്യപാനത്തെ എതിർത്തു സംസാരിച്ചതാണ് രാജയെ പ്രകോപിപ്പിച്ചത്. സൂരജിനെ തടഞ്ഞുനിർത്തി രാജ ക്രൂരമായി ആക്രമിക്കുകയായിരുന്നു.
District News
നെയ്യാറ്റിന്‍കര: തിരുവനന്തപുരം റൂറല്‍ ഡിവിഷനിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് (എസ്പിസി) ജില്ലാതല ഉദ്ഘാടനം മന്ത്രി രമേശ് ചെന്നിത്തല നിര്‍വഹിച്ചു. നെല്ലിമൂട് സെന്റ് ക്രിസോസ്റ്റംസ് ജിഎച്ച്എസില്‍ സംഘടിപ്പിച്ച ചടങ്ങില്‍ എന്‍. ശക്തന് എംഎല്‍എ അധ്യക്ഷനായി. തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ബി.കെ. പ്രശാന്തൻ കാണി മുഖ്യപ്രഭാഷണം നടത്തി. ബിഷപ് ഡോ. തോമസ് മാർ യൗസേബിയോസ്, അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിഖില, പിടിഎ പ്രസിഡന്റ് ജെ. ജോണി, സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ശോഭിത ജോസ്, തിരുവനന്തപുരം റൂറൽ അഡീഷണൽ പോലീസ് സൂപ്രണ്ട് ജെ.കെ. ഡിനിൽ എന്നിവര്‍ പ്രസംഗിച്ചു.
District News
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര നിയോജക മണ്ഡലത്തിലെ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും കലാ- കായിക രംഗത്തെ പ്രതിഭകളെയും ആദരിക്കുന്നതായി എന്‍. ശക്തന് എംഎല്‍എയുടെ നേതൃത്വത്തില്‍ ഒരുക്കിയ "ഉജ്ജ്വലം 2026' പരിപാടി നെയ്യാറ്റിൻകര എസ്എൻ ഓഡിറ്റോറിയത്തിൽ മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. മന്ത്രി അഡ്വ. റോജി എം. ജോൺ പ്രതിഭകള്‍ക്ക് ഉപഹാരം സമ്മാനിച്ചു.
എൻ. ശക്തൻ എംഎല്‍എ അധ്യക്ഷനായി. കെപിസിസി ജനറല്‍ സെക്രട്ടറിമാരായ നെയ്യാറ്റിന്‍കര സനല്‍, അഡ്വ. മര്യാപുരം ശ്രീകുമാര്‍, നിംസ് മെഡിസിറ്റി എംഡി ഡോ. എം.എസ്. ഫൈസല്ഖാന്, ജവഹര്‍ ബാല്‍മഞ്ച് ദേശീയ ചെയര്മാന് ഡോ. ജി.വി. ഹരി എന്നിവര്‍ മുഖ്യാതിഥികളായി. കെപിസിസി സെക്രട്ടറിമാരായ അഡ്വ. എസ്.കെ. അശോക് കുമാര്‍, ആര്. വത്സലന്‍, പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഉഷാകുമാരി, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. സി.ആര്. പ്രാണകുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍, യുഡിഎഫ് നേതാക്കള്‍ എന്നിവര്‍ സംബന്ധിച്ചു.